കാസര്‍കോട്: വളരെ വേഗത്തിലും നല്ല രീതിയിലും നടന്നിരുന്ന കാസര്‍കോട് ജില്ലയിലെ ദേശീയപാത വികസനം സ്തംഭനാവസ്ഥയിലേക്ക്. ഇതിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന ദേശീയ പാത (എല്‍ -എ) ഡപ്യൂട്ടി കലക്ടര്‍ കെ. ശശിധര ഷെട്ടി മാര്‍ച്ച് 1 മുതല്‍ അവധിയില്‍ പ്രവേശിക്കുന്നു. ഇദ്ദേഹം ചുമതലയേറ്റെടുത്തതിന് ശേഷമാണ് ജില്ലയില്‍ ദേശീയപാത വികസനത്തിന് വേഗത കൈവരിച്ചത്. ഇതുവരെ 1050 കുടുംബങ്ങള്‍ക്കായി 225 കോടി രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. ജില്ലക്കാരനായ ഉദ്യോഗസ്ഥന് ഇതിന്റെ തലപ്പത്ത് ഇരുന്നതോടെയാണ് ജില്ലയില്‍ ഭൂമി ഏറ്റെടുക്കല്‍ ജോലിക്ക് വേഗത കൈവന്നത്. ശശിധര ഷെട്ടിക്ക് മുമ്പ് വന്ന ഡപ്യൂട്ടി കലക്ടര്‍മാര്‍ പലരും ഭൂമി ഏറ്റെടുക്കുന്നതിനോ നഷ്ടപരിഹാരം നല്‍കുന്നതിനോ താല്പര്യം കാണിച്ചിരുന്നില്ല. ഭൂമി ഏറ്റെടുക്കല്‍ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്.ഈ സമയത്ത് ഇതിന്റെ തലപ്പത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥന് അവധി നല്കിയാല് പ്രവര്‍ത്തനം സ്തംഭിക്കുമെന്നാണ് ജനങ്ങള്‍ ആശങ്കപ്പെടുന്നത്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment