മറ്റൊരു ‘സൂപ്പര്‍ ഭൂമി’ കണ്ടെത്തലുമായി നാസ

ഭൂമിയെപ്പോലെയുള്ള മറ്റൊരു ഗ്രഹം ഉണ്ടായിരിക്കാമെന്നും അതില്‍ ജീവന്റെ തുടിപ്പുകളുണ്ടാകാമെന്നും നമ്മള്‍ സങ്കല്പിക്കാന്‍ തുടങ്ങിയിട്ട് കാലമേറെക്കഴിഞ്ഞു. ഭൂമിയെ ആക്രമിക്കാന്‍ വരുന്നവരും അല്ലെങ്കില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരുമായ അന്യഗ്രഹജീവികളെക്കുറിച്ചുള്ള കഥകളും കുറച്ചൊന്നുമല്ല കേട്ടത്.

എന്നാലിപ്പോള്‍ ഭൂമിയെപ്പോലെ ജീവന്‍ നിലനില്‍ക്കുന്നുവെന്ന് സംശയിക്കുന്ന മറ്റൊരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. സൗരയൂഥത്തിനുപുറത്ത് വാസയോഗ്യമായൊരു ഗ്രഹത്തെക്കുറിച്ച് സൂചന ലഭിക്കുന്നത് ഇതാദ്യമാണ്. ജി.ജെ. 357 എന്ന നക്ഷത്രത്തെ ചുറ്റുന്ന എം വിഭാഗത്തില്‍പ്പെട്ട വലുപ്പം കുറഞ്ഞ ഗ്രഹമാണിത്. സൂര്യന്റെ മൂന്നിലൊന്ന് വലുപ്പവും പിണ്ഡവുമുണ്ട്. നമ്മുടെ സൂര്യനെക്കാള്‍ 40 ശതമാനം ചൂടുകുറവുമാണ്. 31 പ്രകാശവര്‍ഷം അകലെ ഹൈഡ്ര നക്ഷത്രസമൂഹത്തിലാണിതുള്ളത്. സൂര്യനല്ലാതെ മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള നാസയുടെ ട്രാന്‍സിസ്റ്റിങ് എക്സോപ്ലാനറ്റ് സര്‍വേ ഉപഗ്രഹ(ടെസ്സ്)മാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍. ഭൂമിയെക്കാള്‍ കട്ടികൂടിയ അന്തരീക്ഷമാണ് ഈ ഗ്രഹത്തിലുള്ളത്. ഭൂമിയെക്കാള്‍ ഭാരവും കൂടുതല്‍. ഭൂമിയിലേതു പോലെ ഉപരിതലത്തില്‍ വെള്ളവും ജീവന്റെ സാധ്യതയും ഉണ്ടാകാനുള്ള സാധ്യത തെളിയിക്കുന്ന ചിത്രം ടെലിസ്‌കോപ്പില്‍ പകര്‍ത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇവ പുറത്തുവിടും.

ഓരോ 3.9 ദിവസം കൂടുമ്‌ബോഴും ഈ ഗ്രഹം കാഴ്ചയില്‍നിന്ന് മങ്ങിപ്പോകുന്നതായി ടെസ്സിന്റെ ക്യാമറകള്‍ കണ്ടെത്തി.

മറ്റൊരു നക്ഷത്രത്തെ ഇത് ചുറ്റുന്നു എന്നതിന്റെ തെളിവാണിത്. ഫെബ്രുവരിയില്‍ നടന്ന കണ്ടുപിടിത്തത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ‘ദി ആസ്ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സി’ലൂടെയാണ് പുറത്തുവിട്ടത്. കോര്‍ണെല്‍സ് കാള്‍ സാഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും ജ്യോതിശ്ശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ലിസ കള്‍ട്ടെനെഗ്ഗെര്‍ ആണ് കണ്ടുപിടിത്തത്തിന് നേതൃത്വം നല്‍കിയത്.

‘ചൂടന്‍ നെപ്റ്റിയൂണിനെ’യും കണ്ടെത്തി

സൗരയൂഥത്തിലെ നെപ്റ്റിയൂണിന് സമാനമായൊരു പുത്തന്‍ ഗ്രഹത്തെയും നാസയുടെ ട്രാന്‍സിറ്റിങ് എക്സോപ്ലാനെറ്റ് സര്‍വേ സാറ്റ്‌ലൈറ്റ് (ടെസ്സ്) എന്ന ഉപഗ്രഹത്തിന്റെ സഹായത്തോടെ കണ്ടെത്തി. ജ്യോതിശ്ശാസ്ത്രജ്ഞനായ ജെയിംസ് ജെന്‍കിന്‍സാണ് ഈ ചൂടന്‍ ഗ്രഹത്തെ കണ്ടുപിടിച്ചത്. അതിന്റെ നക്ഷത്രത്തോട് ഏറ്റവുമധികം അടുത്തു സ്ഥിതിചെയ്യുന്ന അപൂര്‍വം ഗ്രഹങ്ങളിലൊന്നാണിത്.

സൗരയൂഥത്തില്‍നിന്ന് 260 പ്രകാശവര്‍ഷം അകലെയായാണ് ഈ ഗ്രഹം സ്ഥിതിചെയ്യുന്നത്. അതിനാല്‍ത്തന്നെ ചുട്ടുപഴുത്താണ് ഈ ഗ്രഹത്തിന്റെ നില്‍പ്പ്. എല്‍.ടി.ടി. 9779 ബി. എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹം 2.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള അതിന്റെ നക്ഷത്രത്തെ ചുറ്റുന്നത് 19 മണിക്കൂറുകൊണ്ടാണ്. ഭൂമിയുടെ 4.6 മടങ്ങ് വലുപ്പവും 2.3 മടങ്ങ് പിണ്ഡവുമാണ് ഈ ഗ്രഹത്തിനുള്ളത്.

്‌

KCN

more recommended stories