ജോലി സ്ഥലവും സമയവും ജീവനക്കാര്‍ക്ക് തീരുമാനിക്കാം; മാറ്റത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്

സിയാറ്റില്‍: ചില ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന സൗകര്യം സ്ഥിരമായി നല്‍കാനൊരുങ്ങി ടെക് ഭീമന്‍ മൈക്രോസോഫ്റ്റ്. കോവിഡിന് ശേഷമുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശം മൈക്രോസോഫ്റ്റ് പുറത്തിറക്കി. കമ്പനിയില്‍ വരാതെ ദൂരസ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം പരമാവധി ജീവനക്കാര്‍ക്ക് നല്‍കുമെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്.

ആഴ്ചയിലെ ജോലി ദിനങ്ങളുടെ പകുതിയെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കും. മാനേജര്‍ തസ്തികയിലുള്ളവര്‍ക്ക് മുഴുവന്‍ സമയവും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുവാദം നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. ജീവനക്കാരുടെ താല്‍പര്യങ്ങളും ബിസിനസ് ആവശ്യങ്ങളും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകുന്ന ഒരു ജോലി സംസ്‌കാരം ഉണ്ടാക്കാനാണ് ശ്രമമെന്ന് മൈക്രോസോഫ്റ്റ് അവരുടെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചു. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് കമ്പനിയെ അറിയിച്ച് ജോലിസ്ഥലം, സമയം എന്നിവയെല്ലാം മാറ്റാമെന്ന് കമ്പനിയുടെ ചീഫ് പീപ്പിള്‍സ് ഓഫീസര്‍ കാത്തലീന്‍ ഹോഗന്‍ പറഞ്ഞു. മറ്റ് സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസ് തുടങ്ങാനുള്ള പണം മൈക്രോസോഫ്റ്റ് നല്‍കും. സൗകര്യമുള്ള സമയങ്ങളില്‍ ജോലി ചെയ്യാനും അനുവദിക്കും. എന്നാല്‍, അവരുടെ വ്യക്തിപരമായ മറ്റ് ചെലവുകള്‍ക്ക് പണം മുടക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

KCN

more recommended stories