വാഷിംഗ്ടണ്‍: ചാന്ദ്ര ദൗത്യങ്ങള്‍ക്കായി നാസയുടെ ആര്‍ട്ടെമിസ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 18 സഞ്ചാരികളില്‍ ഇന്ത്യന്‍ വംശജനും. ഇന്ത്യയുടെ അഭിമാനമുയര്‍ത്തി പദ്ധതിയുടെ ഭാഗമായിരിക്കുന്നത് ഹൈദരാബാദില്‍ നിന്നുള്ള രാജാ ചാരിയാണ്.
2024ല്‍ പുരുഷനെയും ആദ്യ വനിതയേയും ചന്ദ്രനിലേക്ക് അയക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് ആര്‍ട്ടെമിസ് പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നത്. പദ്ധതിയുടെ ഭാഗമാവുന്ന 18 വ്യക്തികളുടെ പേരുകള്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഐയോവയിലെ സെഡാര്‍ ഫോള്‍സില്‍ ജനിച്ചു വളര്‍ന്ന ചാരി യു.എസ് വ്യോമസേനയിലെ കേണലായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹം അസ്ട്രോണട്ട് കോറിന്റെ ഭാഗമായത് 2017ലാണ്. അസ്ട്രോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമുള്ള ചാരി, ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ളത് എയ്റോനോട്ടിക്സിലും അസ്ട്രോനോട്ടിക്സിലുമാണ്.
യു.എസ് നേവല്‍ ടെസ്റ്റ് പൈലറ്റ് സ്കൂളിലും നാസയിലെത്തുന്നതിനു മുമ്ബ് രാജാ ചാരി പഠിച്ചിരുന്നു. എഫ്15 ഇ അപ്ഗ്രേഡ്, എഫ് 35 ഡെവലപ്പ്മെന്റ് എന്നീ പ്രോഗ്രാമുകളിലും പ്രവര്‍ത്തിച്ചിട്ടുള്ള രാജാ ചാരി, ഹൈദരാബാദില്‍ നിന്നും യുഎസിലേക്ക് കുടിയേറിയ ശ്രീനിവാസ് വി. ചാരിയുടെ മകനാണ്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment