മുഴപ്പിലങ്ങാട് ബീച്ച്; അപകട ഡ്രൈവിങ് തടയണമെന്ന ആവശ്യം ശക്തം

മുഴപ്പിലങ്ങാട്: ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഡ്രൈവിങ് ബീച്ചായ മുഴപ്പിലങ്ങാട് പൊലീസ് സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം വര്‍ധിക്കുന്നു. നാലര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ബീച്ചില്‍ ആയിരങ്ങളാണ് സന്ദര്‍ശകരായി എത്തുന്നത്. സന്ദര്‍ശകരുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാനാണ് പൊലീസ് പട്രോളിങ് വേണമെന്ന ആവശ്യം ഉയരുന്നത്. ബീച്ചില്‍ സുരക്ഷക്കായി അഞ്ച് ലൈഫ് ഗാര്‍ഡുമാര്‍ മാത്രമാണുള്ളത്. കണ്ണൂര്‍ സിറ്റി സ്‌റ്റേഷനില്‍നിന്ന് ഒരു പൊലീസുകാരനെ ബീച്ചില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ട്.

എന്നാല്‍, ദിവസേന രണ്ടായിരത്തിലധികവും ഒഴിവുദിവസങ്ങളില്‍ 5000ത്തിന് മുകളിലും സന്ദര്‍ശകരെത്തുന്ന ബീച്ചില്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പേരുടെ സേവനം ആവശ്യമാണ്. ബീച്ചില്‍ വാഹനങ്ങളുടെ അഭ്യാസപ്രകടനം നിരോധിച്ചിട്ടുണ്ടെങ്കിലും പലരും പാലിക്കാറില്ല. അഭ്യാസപ്രകടനങ്ങള്‍ തടയാനും ചോദ്യംചെയ്യാനും ശ്രമിക്കുന്നതിനിടെ ലൈഫ് ഗാര്‍ഡുമാരോട് സന്ദര്‍ശകര്‍ തര്‍ക്കിക്കുന്നതും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും പതിവാണ്.

മദ്യലഹരിയിലെത്തുന്നവരാണ് പലപ്പോഴും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസം വാഹനാഭ്യാസം ചോദ്യംചെയ്ത ലൈഫ്ഗാര്‍ഡിനെ കൈയേറ്റം ചെയ്യാനുള്ള കാര്‍യാത്രക്കാരുടെ ശ്രമം നാട്ടുകാര്‍ ഇടപെട്ടാണ് തടഞ്ഞത്. അപകടകരമായ െ്രെഡവിങ് ചോദ്യംചെയ്തതിന്റെ പേരില്‍ നേരത്തേ ലൈഫ് ഗാര്‍ഡുമാര്‍ക്ക് മര്‍ദനമുള്‍പ്പെടെ നേരിടേണ്ടിവന്നിട്ടുണ്ട്. നേരത്തേ ബീച്ചില്‍ തിരക്കുണ്ടാകുമേ്ബാള്‍ എടക്കാട് പൊലീസ് പട്രോളിങ്ങിനായി എത്താറുണ്ടായിരുന്നു. ഇത് സ്ഥിരമാക്കണമെന്നാണ് ബീച്ചിലെത്തുന്നവരുടെ ആവശ്യം.

കുടുംബവുമായി എത്തുന്നവരോട് സാമൂഹിക വിരുദ്ധര്‍ മോശമായി പെരുമാറുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പൊലീസ് വാഹനവും ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടാകുമേ്ബാള്‍ അതിക്രമം നടക്കുന്നയിടത്തേക്ക് വേഗമെത്താനും സുരക്ഷ ഉറപ്പാക്കാനുമാകും. വാഹനാഭ്യാസ പ്രകടനത്തിനിടെ അപകടമരണം അടക്കം സംഭവിച്ചതിനെ തുടര്‍ന്നാണ് ബീച്ചിലെ ഇത്തരത്തിലുള്ള െ്രെഡവിങ്ങിന് വിലക്കേര്‍പ്പെടുത്തിയത്.

KCN

more recommended stories