ബീഫ് കഴിക്കുന്നുണ്ടെന്നാരോപിച്ച് അമ്പതുകാരനെ ജനക്കൂട്ടം അടിച്ചുകൊന്നു

picഉത്തര്‍പ്രദേശ് :  ബീഫ് കഴിക്കുന്നുണ്ടെന്നാരോപിച്ച്  അമ്പതുകാരനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ദാദ്രിയിലാണ് സംഭവം. വീട്ടില്‍ ബീഫ് സൂക്ഷിക്കുന്നുണ്ടെന്നും ഉപയോഗിക്കുന്നുണ്ടെന്നും ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ അഖ്‌ലാഖിന്റെ മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് നൂറിലധികം വരുന്ന ഗ്രാമവാസികള്‍ അഖ്ലാഖിന്റെ വീട്ടിലെത്തിയത്. വീട്ടില്‍ ഗോമാംസം സൂക്ഷിക്കുന്നുണ്ടെന്നാരോപിച്ച് അവര്‍ അച്ഛനേയും മകനേയും മര്‍ദ്ദിക്കാന്‍ ആരംഭിച്ചു. അഖ്‌ലാഖിനെ വീടിന് പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഇഷ്ടിക കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മകള്‍ സാജിദ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഗ്രാമവാസികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഇവരുടെ വീട്ടില്‍ ഫ്രിഡ്ജില്‍ നിന്നും കണ്ടെത്തിയ മാംസം ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഫ്രിഡ്ജിലുണ്ടായിരുന്നത് ആടിന്റെ മാംസമായിരുന്നുവെന്നാണ് സാജിത പറയുന്നത്.

KCN

more recommended stories