കോഴിക്കോട് വൻ സ്വർണക്കവർച്ച

kozhikodകോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ സംഘം ജ്വല്ലറി ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപയുടെ സ്വർണ്ണം കവർന്നു.

ഫ്രാൻസിസ് ആലൂക്കാസ് ജ്വല്ലറിയിലെ ജീവനക്കാരനായ ഡിജിനെ മർദ്ദിച്ചാണ് സംഘം സ്വർണ്ണം കൈക്കലാക്കിയത്. പരിക്കേറ്റ ഡിജിനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

സ്വര്‍ണം ഹാള്‍ മാര്‍ക്ക് ചെയ്ത് മടങ്ങി വരും വഴിയാണ് ഡിജിനെ ഡ്രൈവറടക്കമുള്ള മൂന്നംഗ സംഘം പിടിച്ചു വണ്ടിയില്‍ കയറ്റുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ നിന്നാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വണ്ടിയില്‍ കയറ്റിയത്. പിന്നീട് വണ്ടി മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് നീങ്ങി. വഴിയില്‍ വെച്ച് ഡിജിനെ മര്‍ദ്ദിക്കുകയും സ്വര്‍ണം കൈക്കലാക്കുകയുമായിരുന്നു.

പിന്നീട് ഡിജിനെ വണ്ടിയില്‍ നിന്ന് തള്ളിയിട്ട ശേഷം സംഘം രക്ഷപ്പെട്ടു. വണ്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

KCN

more recommended stories