പാലായില്‍ മാണിക്ക് ഗംഭീര സ്വീകരണം

palaജനശക്തിയാണ് തന്റെ ശക്തിയെന്നും അധികാരത്തിലിരുന്ന, എം.എല്‍.എ ആയിരുന്ന, മന്ത്രിയായിരുന്ന മാണിയേക്കാള്‍ ശക്തനാണ് താനിപ്പോഴെന്നും കെ.എം മാണി. പട്ടത്ത് നിന്ന് പാലായിലേക്കുള്ള യാത്രാമധ്യേ കോട്ടയം നഗരത്തില്‍ നല്‍കിയ സ്വീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോട്ടയത്തുനിന്നും പാലായിലെത്തിയ അദ്ദേഹത്തിന് പാര്ട്ടി പ്രവര്ത്തകര് ഗംഭീര സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

മാണിയും ബന്ധുക്കളും അനുയായികളും അടക്കമുള്ള സംഘത്തെ വരവേല്‍ക്കാന്‍ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആന്റോ ആന്റണി എം.പി എന്നിവരും കോട്ടയം നഗരത്തില്‍ മാണിക്ക് ഏര്‍പ്പെടുത്തിയ സ്വീകരണത്തില്‍ പങ്കെടുത്തു. മന്ത്രിസ്ഥാനം രാജിവെക്കുന്നതിന് മുമ്പായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സ്വപ്‌നപദ്ധതിയായ കോട്ടയം സ്‌കൈ വാക്കിന് അഞ്ച് കോടി രൂപ അനുവദിച്ചതായും കെ.എം മാണി പറഞ്ഞു.

യാത്രക്കിടെ അടൂരിലെത്തിയ മാണിയുടെ വാഹനത്തിനു നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മാണിക്ക് സ്വീകരണമൊരുക്കിയ വേദിയിലേക്കും ഇവര്‍ പ്രതിഷേധപ്രകടനം നടത്തി.

KCN

more recommended stories