ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമം: 3 പേര്‍ പിടിയില്‍

tamam (4) copy

കാസര്‍കോട് > നഗരത്തില്‍ ഓട്ടോെ്രെഡവര്‍ സന്ദീപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിരടുക്കയിലെ അറഫാത്ത് (25), ബദര്‍പള്ളി ചൗക്കിയിലെ ഇച്ചു എന്ന ഇസ്മയില്‍ (23), ഉളിയത്തടുക്കയിലെ മുസ്തഫ (35) എന്നിവരാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട മൂന്നുപേര്‍ പൊലീസ് വലയിലാണ്. ഇവടെ അടുത്തദിവസം പിടികൂടാന്‍ കഴിയുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കാസര്‍കോട് സിഐ പി കെ സുധാകരന്‍ പറഞ്ഞു.അറാഫത്തും ഇസ്മയിലും ചേര്‍ന്നാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. അറാഫത്തും സന്ദീപും തമ്മില്‍ കുറച്ചുദിവസം മുമ്പുണ്ടായ വാക്തര്‍ക്കമാണ് കൊലപാതക ശ്രമത്തിലേക്കെത്തിച്ചത്. ഒപ്പം നഗരത്തില്‍ കുഴപ്പമുണ്ടാക്കാനുള്ള ലക്ഷ്യവും പ്രതികള്‍ക്കുണ്ടായിരുന്നതായി സംശയിക്കുന്നു. പ്രതികള്‍ക്ക് ആവശ്യമായ പണം നല്‍കിയ ആളാണ് മുസ്തഫ. പ്രതികളെ സംഭവസ്ഥലത്ത് ബൈക്കിലെത്തിച്ച രണ്ടുപേരും സംഭവത്തിനുശേഷം ഒരാളെ മേല്‍പറമ്പില്‍നിന്ന് പടന്നക്കാടെത്തിച്ച ഒരാളുമാണ് പൊലീസ് വലയിലുള്ളത്.നഗരത്തെ ഞെട്ടിച്ച അക്രമമാണ് കഴിഞ്ഞദിവസം പ്രതികള്‍ നടത്തിയത്. തെളിവുകളൊന്നും നല്‍കാതെ ആസൂത്രിതമായിരുന്നു അക്രമം. എസ്‌ഐ രത്‌നാകരന്‍, രാജേഷ്, അജിത്, എഎസ്‌ഐ ജോണ്‍, പൊലീസ് ഓഫീസര്‍മാരായ ഗിരീഷ്, ബാലകൃഷ്ണന്‍, കെ നാരായണന്‍, ലക്ഷ്മി നാരായണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്.

 

KCN

more recommended stories