ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർലമെന്റ് മന്ദിരം, സൈനിക ആസ്ഥാനങ്ങൾ, ആണവനിലയങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് ലഷ്കറെ തയിബ ആക്രമണത്തിന് പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പുതുവർഷ ആഘോഷത്തിനിടെ രാജ്യത്ത് ആക്രമണം നടത്താനും ശ്രമമുണ്ടെന്നാണ് റിപ്പോർട്ട്.പരിശീലനം ലഭിച്ച ഭീകരർ അതിർത്തി വഴി നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുള്ള വിവരം. ആക്രമണ സാധ്യതകൾ മുൻനിർത്തി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.തിരക്കുള്ള പ്രദേശങ്ങൾ റയിൽവേ സ്റ്റേഷൻ, ബസ് ടെർമിനലുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നു. പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ സുരക്ഷ കർശനമാക്കി.
more recommended stories
-
കടലാക്രമണം : തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചു.
കാസര്‍കോട് : കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള.
-
നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവം; കുഞ്ഞിന്റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി.
-
അതീവ ജാഗ്രത, കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുa
തിരുവനന്തപുരം: കേരളാ തീരത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം.
-
സംസ്ഥാനത്ത് വേനല്‍മഴ ഇന്ന് ഒരു ജില്ലയൊഴികെ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്
ഇന്ന് കാസര്‍കോട് ജില്ലയൊഴികെ മറ്റെല്ലാ ജില്ലകളിലും.
Leave a Comment