ന്യൂഡൽഹി: മുതിര്‍ന്ന സി.പി.ഐ നേതാവ് എ.ബി ബര്‍ദൻ (92 ) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പക്ഷാഘാതത്തെ തുടര്‍ന്ന് ഡിസംബർ ഒമ്പതിന് ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹത്തിെൻറ നില ഗുരുതരമായി തുടരുകയായിരുന്നു. 1996 മുതൽ 2012 വരെ സിപിെഎ ദേശീയ ജനറൽ സെക്രട്ടറി ആയിരുന്നു.
മഹാരാഷ്ട്ര സ്വദേശിയായ ബര്‍ദാന്‍ 1957-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ നിന്നും സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ടു. 1967, 80 വര്‍ഷങ്ങളിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ മത്സരിച്ചു തോറ്റുവെങ്കിലും പിന്നീട് സി.പി.ഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനു ശേഷവും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഡല്‍ഹിയിലെ സി.പി.ഐ ആസ്ഥാനത്തു തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ താമസം. ഭാര്യ നേരത്തെ മരണപ്പെട്ടു. രണ്ടു മക്കളുണ്ട്.
more recommended stories
-
തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ പോളിടെക്നിക് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍
കാസര്‍കോട് തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ പോളിടെക്നിക് ഹോസ്റ്റല്‍.
-
എംഎസ്എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് പിന്നാലെ എസ്എഫ്ഐ പ്രതിഷേധം
കോഴിക്കോട്: എസ്എഫ്ഐ പ്രതിഷേധത്തെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലാ.
-
സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു, ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ.
-
പരിസ്ഥിതി ബോധവത്കരണ ജാഥ ജില്ലാ കളക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്തു
പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് മലിനീകരണം തടയുക.
Leave a Comment