തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിക്കണമെന്ന സിപിഎം ബംഗാൾ ഘടകത്തിന്റെ നിർദേശത്തെ പരോക്ഷമായി പിന്തുണച്ച് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ. ബംഗാളിലെ ജനങ്ങൾ അവിടുത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരമൊരു ആവശ്യം ഉന്നയിക്കുമ്പോൾ അത്തരം അനുഭവം ഇല്ലാത്ത കേരളത്തിൽ നിന്ന് വ്യത്യസ്ത അഭിപ്രായം ഉണ്ടാകാം.ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസ് ഫാസിസ്റ്റ് സംഘടനയാണ്. ചൂഷണത്തിന്റെ അത്യഅഗാധ പ്രവർത്തനം നടത്തുന്നതാണു ഫാസിസം. ഹിറ്റ്ലർ, മുസോളിനി എന്നിവരെല്ലാം ഇതേ രീതിയിൽ ഭരിച്ചവരാണ്. ആ സ്ഥിതിയിലേക്കാണ് ബംഗാൾ പോകുന്നത്. അപകടകരമായ നയമാണ് അവിടെ നടപ്പാക്കുന്നത്.ഒരു തരത്തിലുള്ള ജനാധിപത്യ പ്രവർത്തനങ്ങളും അനുവദിക്കുന്നില്ലെന്നു മാത്രമല്ല സിപിഎം പ്രവർത്തകരെ അടിച്ചുകൊല്ലുകയാണ്. ഈ സാഹചര്യത്തിലാണ് ബംഗാളിൽ നിന്ന് തിരഞ്ഞെടുപ്പു സഹകരണമെന്ന ആവശ്യം ഉയർന്നത്. ഇക്കാര്യത്തിൽ കേരളവും ബംഗാളും എങ്ങനെ ചിന്തിക്കുന്നു എന്നു വിശകലനം ചെയ്ത് പാർട്ടി കേന്ദ്രകമ്മിറ്റി ഉചിത തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment