കൊച്ചി ∙ സംസ്ഥാനത്ത് പെട്രോൾ പമ്പുടമകൾ നടത്തി വന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. പമ്പുടമകളുമായി സർക്കാർ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. പുതിയ ലൈസൻസുകൾ തൽക്കാലം വേണ്ടെന്ന് സർക്കാർ. ലൈസൻസുകൾക്കായി ഏകജാലകസംവിധാനം ഉറപ്പാക്കുമെന്നും സർക്കാർ ഉറപ്പു നൽകി. പമ്പുകൾ ഉടൻ തുറക്കുമെന്ന് ഉടമകൾ അറിയിച്ചു. നേരത്തെ, സമരം അവസാനിപ്പിക്കാൻ സർക്കാർ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായിരുന്നില്ല. ഇതിനെ തുടർന്ന് വീണ്ടും ചർച്ച നടത്തുകയായിരുന്നു. പുതിയ ലൈസൻസുകള്‍ സ്വീകാര്യമല്ലെന്നായിരുന്നു എണ്ണകമ്പനികളുടെ നിലപാട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്നും അവർ അറിയിച്ചിരുന്നു. സർക്കാർ ഉടമസ്ഥതയിലുളള പമ്പുകളും എണ്ണ കമ്പനികൾ നേരിട്ട് നടത്തുന്ന പമ്പുകളും മാത്രമാണ് പ്രവർത്തിക്കുന്നത്. അതേസമയം, പെട്രോൾ പമ്പുടമകളുടെ അനിശ്ചിതകാലസമരം മൂലം സംസ്ഥാനം ഇന്ധനക്ഷാമത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും വന്നിരുന്നു ഇന്നലെ അർധരാത്രി മുതൽ രണ്ടായിരത്തിലധികം പമ്പുകളാണ് അടഞ്ഞുകിടക്കുന്നത്. പമ്പുകളുടെ പ്രവർത്തനത്തിനായി മൂന്ന് ലക്ഷത്തിലേറെ ചെലവ് വരുന്ന നാല് പുതിയ ലൈസൻസുകൾ നിർബന്ധമാക്കിയതിനെതിരെയാണ് പമ്പുടമകളുടെ പ്രതിഷേധം.
more recommended stories
-
നടപടി ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ കളക്ടര്‍
കാഞ്ഞങ്ങാട് റയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന.
-
കാസര്‍ഗോഡ് , അമ്പലത്തറയില്‍ സി പി എം നേതാക്കള്‍ക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞു
കാസര്‍ഗോഡ് അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ.
-
പടന്നക്കാട് പത്തു വയസ്സുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസ് പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം
കുടക് സ്വദേശിയായ പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നതായാണ് സൂചന.സംഭവം.
-
മഴക്കാല ശുചീകരണം നടത്തി
ബോവിക്കാനം:-ശ്രീ ശാസ്താ ക്ലബ് പന്ത്രണ്ടാം വാര്‍ഡ്.
Leave a Comment