കലാഭവന്‍ മണിക്ക് വിട; കലാകേരളത്തിന്റെ ആദരാഞ്ജലികള്‍

Appleതൃശൂര്‍: ഞായറാഴ്ച അന്തരിച്ച നടന്‍ കലാഭവന്‍ മണിക്ക് കലാ കേരളത്തിന്റെ വിട. മണിയുടെ സംസ്‌കാരം ചാലക്കുടിയിലെ വീട്ടുവളപ്പിലാണ് നടക്കുക. ഭൗതികശരീരം തൃശൂരിലും ചാലക്കുടിയിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വസതിയിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കിയിരുന്നു. മണിയോടുള്ള ആദരസൂചകമായി ചാലക്കുടിയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

അതേസമയം, കരള്‍ രോഗബാധയെ തുടര്‍ന്നാണ് മരണമെങ്കിലും മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയ സംഭവത്തില്‍ ചാലക്കുടി ഡി.വൈ.എസ്.പി കെ.എസ് സുദര്‍ശന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേക അന്വേഷണസംഘം മണി സുഹൃത്തുകള്‍ക്കൊപ്പം ചെലവഴിച്ച വീടിന് 500 മീറ്റര്‍ അകലെയുള്ള ഔട്ട്ഹൗസ് പരിശോധിച്ചു. സ്ഥലത്ത് പരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ധര്‍ സാംപ്ള്‍ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രദേശം പൊലീസ് സീല്‍ ചെയ്തു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ലഭിച്ച ശേഷമെ അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയൂ.

അമിതമായി മെഥനോളിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ ആശുപത്രി അധികൃതര്‍ ഇക്കാര്യം ചേരാനല്ലൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. എറണാകുളം നോര്‍ത് സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം ചാലക്കുടി പൊലീസിന് സന്ദേശം കൈമാറി. ഇക്കാര്യം ഡോക്ടറുമായി ചാലക്കുടി സി.ഐയും സംഘവും കൂടിക്കാഴ്ച നടത്തി സ്ഥിരീകരിച്ച ശേഷമാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചെന്ന നിലയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

 

 

KCN

more recommended stories