കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയഭീതി മൂലം സിപിഎം അക്രമം അഴിച്ചുവിടാന്‍ തുടങ്ങിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടത്ത് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും പ്രവര്‍ത്തകര്‍ക്കും എതിരെ സിപിഎം നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം മുഴുവന്‍ ഇടതുപക്ഷം പരാജയം മണത്തുകഴിഞ്ഞിരിക്കുകയാണ് അണികളുടെ ചോര്ന്നുപോക്ക് തടയാനും മറ്റുമായി ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തിയാണ് ഇത്തരം അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. കാസര്‍കോട് ജില്ലയിലും ഇത്തരം പരാജയഭീതി ഇടതുപക്ഷത്തിനുണ്ട്. ബിജെപി നേതാക്കന്മാര്ക്കെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക് കേരളത്തിലങ്ങോളമിങ്ങോളം ജനാധിപത്യ രീതിയിലൂടെ ജനങ്ങള്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ഉപാധ്യക്ഷ പ്രമീള സി നായ്ക്, ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ, ജനറല്‍ സെക്രട്ടറി ഹരീഷ് നാരമ്പാടി, കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ജി.സ്വപ്ന, ടൗണ്‍ കമ്മറ്റി സെക്രട്ടറി ഗുരുപ്രസാദ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ധനഞ്ചയന്‍ മധൂര്‍, മഹിള മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അനിത ആര് നായക് തുടങ്ങിയവര്‍ പങ്കെടുത്തു.
കാസര്‍കോട് ബിജെപി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പുതിയ ബസ്റ്റ്ന്റ് വഴി നഗരം ചുറ്റി അടുക്കത്ത്ബയലില്‍ സമാപിച്ചു.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment