അച്ഛനും അമ്മയുമടക്കം അഞ്ചുപേരെ വെട്ടിപരിക്കേല്‍പ്പിച്ച് ഒടുവില്‍ ആത്മഹത്യം ചെയ്ത് മരിച്ച ചാത്തപ്പാടിയിലെ അശ്വിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്ക്കരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ മൃതദേഹം വീട്ടിലെത്തിക്കുയായിരുന്നു.
അതിനിടിലെ അശ്വിന്റെ വെട്ടേറ്റ അച്ഛന് ശ്രീഹരി കല്ലുരായ, മാതാവ് പത്മലത, അമ്മൂമ സുഗുണ, പിതൃസഹോദര ഭാര്യ വനജാക്ഷി, മകള്‍ സുമന എന്നിവര്‍ സുഖം പ്രാപിക്കുന്നു. എല്ലവര്‍ക്കും മാരകമായ പരിക്കാണുള്ളത്. കൈ, മുഖം, കഴുത്ത് എന്നിവിടങ്ങളിലേക്കെല്ലാം മാരകമായ മുറിവുകളുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മാനസികാസ്വസ്ഥം പ്രകടിപ്പിച്ച അശ്വിന് കത്തിയെടുത്ത് കണ്ണില്‍ കണ്ടവരെയെല്ലാം വെട്ടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവരാണ് ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്ന അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചത്.
ക്രൂര കൃത്യം നടത്തിയ ശേഷം ഓടിപോയ അശ്വിന് അകലെയുള്ള ശീമപ്ലാവില്‍ പശുവിനെ കെട്ടാന്‍ ഉപയോഗിക്കുന്ന കയര്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment