നടുക്കം മാറാതെ ചാത്തപ്പാടി നാട്ടുകാര്‍ ചോദിക്കുന്നു അശ്വിന് എന്തുപറ്റി

rajadhaniസ്‌നേഹനിധിയായ മാതാപിതാക്കളെയും ഉറ്റബന്ധുക്കളെയും വെട്ടി വീഴ്ത്തി ആത്മഹത്യ ചെയ്ത നെക്രാജെ ചാത്തപ്പാടിയിലെ അശ്വിന്‍ നാട്ടുകാര്‍ക്കുമുന്നില്‍ വലിയ ചോദ്യമായി മാറുന്നു.

നല്ല ഉദ്യോഗവും സാമ്പത്തികമായി നല്ല അടിത്തറയുമുള്ള അശ്വിന് എന്തുപറ്റിയെന്നാണ് നാട്ടുകാരും അടുത്ത സുഹൃത്തുക്കളും ചോദിക്കുന്നത്. അശ്വിന്‍ മാരകമായ ലഹരിക്ക് അടിമായിയിരുന്നോ എന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നു.
ബാംഗ്ലൂരുവില്‍ എഞ്ചിനിയറായ അശ്വിന്‍ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. അടുത്തകാലത്തായി അശ്വിന്‍ മാനസീകമായി വല്ലാതെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
അശ്വിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വേണ്ടിയാണ് കോയമ്പത്തൂരില്‍ ഹോട്ടല്‍ മാനേജരായ അച്ഛന്‍ ശ്രീഹരിയും അമ്മ പത്മലതയും നാട്ടിലെത്തിയത്.
അശ്വിന്റെ മാനസീക വിഭ്രാന്തി കുടുംബങ്ങളെ മൊത്തം നിരാശപ്പെടുത്തിയിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വേണ്ടിയാണ് അമ്മൂമയും പിതൃസഹോദര ഭാര്യ വനജാക്ഷി മകള്‍ സുമനയും എത്തിയത്. എന്നാല്‍ കണ്ണില്‍ കണ്ട എല്ലാവരെയും അശ്വിന്റെ വെട്ടിവീഴ്ത്തുകയായിരുന്നു.
തുടര്‍ന്ന് നൂറ് മീറ്റര്‍ അകലെയുള്ള തോട്ടത്തിലെ ശീമപ്ലാവില്‍ കെട്ടിതൂങ്ങി മരിക്കുകയാണ് അശ്വിന്‍ ചെയ്തത്. അശ്വിന് ഈ മരവുമായി കുട്ടികാലം മുതലെ വലിയ ആത്മബന്ധമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. അവധിക്ക് നാട്ടിലെത്തിയാല്‍ പോലും അശ്വിന്‍ ഏറെ നേരം ഈ മരത്തില്‍ കയറിയിരിക്കുമായിരുന്നുവത്രെ.
അക്രമത്തിന്റെയും ആത്മഹത്യയുടെയും നടക്കും മാറെത വിറങ്ങിലിച്ച് നില്‍ക്കുകയാണ് ചാത്തപ്പാടി പ്രദേശമിപ്പോള്‍.

 

KCN

more recommended stories