സ്നേഹനിധിയായ മാതാപിതാക്കളെയും ഉറ്റബന്ധുക്കളെയും വെട്ടി വീഴ്ത്തി ആത്മഹത്യ ചെയ്ത നെക്രാജെ ചാത്തപ്പാടിയിലെ അശ്വിന് നാട്ടുകാര്‍ക്കുമുന്നില്‍ വലിയ ചോദ്യമായി മാറുന്നു.
നല്ല ഉദ്യോഗവും സാമ്പത്തികമായി നല്ല അടിത്തറയുമുള്ള അശ്വിന് എന്തുപറ്റിയെന്നാണ് നാട്ടുകാരും അടുത്ത സുഹൃത്തുക്കളും ചോദിക്കുന്നത്. അശ്വിന് മാരകമായ ലഹരിക്ക് അടിമായിയിരുന്നോ എന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നു.
ബാംഗ്ലൂരുവില്‍ എഞ്ചിനിയറായ അശ്വിന് ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. അടുത്തകാലത്തായി അശ്വിന് മാനസീകമായി വല്ലാതെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
അശ്വിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വേണ്ടിയാണ് കോയമ്പത്തൂരില്‍ ഹോട്ടല്‍ മാനേജരായ അച്ഛന് ശ്രീഹരിയും അമ്മ പത്മലതയും നാട്ടിലെത്തിയത്.
അശ്വിന്റെ മാനസീക വിഭ്രാന്തി കുടുംബങ്ങളെ മൊത്തം നിരാശപ്പെടുത്തിയിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വേണ്ടിയാണ് അമ്മൂമയും പിതൃസഹോദര ഭാര്യ വനജാക്ഷി മകള്‍ സുമനയും എത്തിയത്. എന്നാല്‍ കണ്ണില്‍ കണ്ട എല്ലാവരെയും അശ്വിന്റെ വെട്ടിവീഴ്ത്തുകയായിരുന്നു.
തുടര്‍ന്ന് നൂറ് മീറ്റര്‍ അകലെയുള്ള തോട്ടത്തിലെ ശീമപ്ലാവില്‍ കെട്ടിതൂങ്ങി മരിക്കുകയാണ് അശ്വിന് ചെയ്തത്. അശ്വിന് ഈ മരവുമായി കുട്ടികാലം മുതലെ വലിയ ആത്മബന്ധമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. അവധിക്ക് നാട്ടിലെത്തിയാല്‍ പോലും അശ്വിന് ഏറെ നേരം ഈ മരത്തില്‍ കയറിയിരിക്കുമായിരുന്നുവത്രെ.
അക്രമത്തിന്റെയും ആത്മഹത്യയുടെയും നടക്കും മാറെത വിറങ്ങിലിച്ച് നില്‍ക്കുകയാണ് ചാത്തപ്പാടി പ്രദേശമിപ്പോള്‍.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment