ഇൻഡോർ∙ സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ ഓക്സിജനുപകരം അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അഞ്ചുവയസ്സുകാരനും ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞും മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലുള്ള മഹാരാജാ യശ്വന്ത്റാവു ആശുപ്രതിയിലാണ് സംഭവം. ഈ മാസം 27നായിരുന്നു അഞ്ചുവയസ്സുകാരനായ ആയുഷ് മരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ പിഞ്ചുകുഞ്ഞായ രാജ്‌വീറും മരിച്ചു. മരണമുണ്ടായി ആദ്യമൊന്നും കാരണമെന്താണെന്ന് ആശുപത്രി അധികൃതർക്കു കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടാണ് ഓക്സിജൻ വരേണ്ട പൈപ്പ്‌ലൈനിലൂടെ വന്നത് അനസ്തേഷ്യയുടെ നൈട്രസ് ഓക്സൈഡ് ആണെന്ന് വ്യക്തമായത്. മേയ് 27ന് ഹെർണിയ ശസ്ത്രക്രിയയ്ക്കിടെയാണ് ആയുഷ് മരിച്ചത്. മേയ് 24നാണ് പുതിയ ഓപ്പറേഷൻ തിയറ്റർ തുറന്നത്. ഇതിപ്പോൾ സീൽ ചെയ്തിരിക്കുകയാണ്. അതേസമയം, പൈപ്പ്‌ലൈൻ സ്ഥാപിച്ച സ്വകാര്യ കമ്പനിയുടെ ടെക്നീഷന്യനായ രാജേന്ദ്ര ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment