ബി.ജെ.പി.യെ മനസ്സില്‍ നിന്ന് പറിച്ചുകളയുന്നുവെന്ന് മാടമ്പ്

Gold king copyതൃശൂര്‍: കിരാലൂര്‍ പരുരാമയ്യര്‍ സ്മാരക എല്‍.പി സ്‌കൂളിന്റെ കാര്യത്തില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് സാഹിത്യകാരനും മുന്‍ സ്‌കൂള്‍ മാനേജരുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ പറഞ്ഞു. ദേവരാജന്‍ എന്ന ആര്‍.എസ്.എസ്‌കാരനാണ് ട്രസ്റ്റ് രൂപീകരിച്ച് സ്‌കൂള്‍ ഏറ്റെടുക്കാനായി വന്നപ്പോഴാണ് വിട്ടുകൊടുത്തത്. പണവും തന്നു സ്‌കൂള്‍ ഹൈസ്‌കൂളായി മാറ്റുമെന്നും സംസ്‌കൃതമുള്‍പ്പെടെ വലിയ വികസനം നടപ്പാക്കുമെന്നുമായിരുന്നു വാഗ്ദാനം. പിന്നീടാണ് ടതി വെളിപ്പെട്ടത്. ആദ്യം ട്രസ്റ്റ് മെമ്പര്‍മാരെ ഒഴിവാക്കി. സ്‌കൂളും, ഭൂമിയും സ്വന്തം പേരിലാക്കി പിന്നീട് അതും വിറ്റു. ഭൂമിക്കച്ചവടമായിരുന്നു ലക്ഷ്യമെന്ന് ഇപ്പോള്‍ ബോധ്യമായി. അതുകൊണ്ടാണ് സ്‌കൂള്‍ സംരക്ഷണസമിതിക്കൊപ്പം കോടതിയെ സമീപിച്ചത്. ഈ സംഭവം തന്റെ രാഷ്ട്രീയ നിലപാടിലും മാറ്റം വരുത്തി. ബി.ജെ.പി രാഷ്ട്രീയത്തെ ഉള്ളില്‍ നിന്നും പറിച്ചുകളയാന്‍ ഇത് കാരണമായെന്നും മാടമ്പ് പറഞ്ഞു.

KCN

more recommended stories