ന്യൂഡൽഹി∙ റമസാൻ പെരുന്നാളിനോട് അനുബന്ധിച്ച് ഇഫ്താർ വിരുന്നൊരുക്കാൻ ആർഎസ്എസ് അനുകൂല സംഘടന ഒരുങ്ങുന്നു. വിരുന്നിനായി പാക്കിസ്ഥാൻ ഉൾപ്പെടെ മുസ്‌ലിം രാജ്യങ്ങളുടെ അംബാസഡർമാരെയും മറ്റുമാണ് ക്ഷണിക്കുന്നത്. ആർഎസ്എസിന്റെ മുസ്‌ലിം രാഷ്ട്രീയ മഞ്ചാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നത്. ഇന്ത്യ കലാപരഹിതമാണെന്ന സന്ദേശം ലോകമെങ്ങും നൽകാനാണ് വിരുന്നിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈ രണ്ടിനാണ് ഇഫ്താർ വിരുന്ന്. മാത്രമല്ല, രാജ്യമെങ്ങും ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കാൻ സംഘടന അംഗങ്ങളോട് ആവശ്യപ്പെട്ടു. വിവിധ മതവിഭാഗങ്ങളെ പങ്കെടുപ്പിച്ചുവേണം വിരുന്നുകൾ നടത്താൻ. ഇന്ത്യയെന്ന വികാരം ഇതാണെന്ന് ലോകത്തെ അറിയിക്കുന്നതാകണം വിരുന്നുകൾ. എല്ലാ മതവിഭാഗത്തിൽപ്പെടുന്ന ആളുകളും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ സഹായിക്കണം. മുസ്‌ലിംകൾക്ക് സമാധാനവും പ്രതീക്ഷയും ഇന്ത്യയായിരിക്കണമെന്നും ആർഎസ്എസ് നേതാവും മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ മേൽനോട്ടം വഹിക്കുന്നയാളുമായ ഇന്ദ്രേഷ് കുമാർ അറിയിച്ചു. ദാനധർമങ്ങൾ വീട്ടില്‍ നിന്നാണ് ആരംഭിക്കേണ്ടത്. എല്ലാവരും മൈത്രിയിൽ ജീവിക്കണം. രാജ്യത്തെ കലാപ മുക്തമാക്കണം. ഭീകരവാദമുള്‍പ്പെടെ എല്ലാത്തിൽ നിന്നും മുക്തി നേടണം, അംഗങ്ങളോട് അദ്ദേഹം പറഞ്ഞു.
more recommended stories
-
ഗുണ്ടകളെ ഒതുക്കും; പൊലീസിന്റെ ‘ഓപ്പറേഷന് ആഗ് ഡി ഹണ്ട്’ല്‍ 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍.
-
സ്വാതി മലിവാളിന്റെ പരാതി ബിഭവ് കുമാര്‍ അറസ്റ്റില്‍
സ്വാതി മലിവാളിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടെന്ന് ദില്ലി.
-
ചെര്‍ക്കള ടൗണ്‍ വീണ്ടും ചെളിക്കുളം,പ്രതിഷേധത്തില്‍ ഇടപ്പെട്ട് എം എല്‍ എ, പരിഹാര നിര്‍ദ്ദേശങ്ങള്‍ക്ക് അടിയന്തിര അംഗീകാരം
ചെര്‍ക്കള ടൗണ്‍ വീണ്ടും ചെളിക്കുളം ആയി..
-
റെക്കോര്‍ഡിട്ട് സ്വര്‍ണവില
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ സ്വര്‍ണം..
Leave a Comment