കൊച്ചി: മുസ്ലീം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്ത്. തീവ്രവാദ പവര്ത്തനങ്ങള്ക്ക് നേതൃത്വം കൊടുക്കുന്ന സംഘടനകളെയും വ്യക്തികളെയും മുസ്ലീം ലീഗ് വെള്ള പൂശുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശ് പറഞ്ഞു. ഇവരുടെ രക്ഷിതാക്കളായി മാറാനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നത്. പ്രണയക്കുരുക്കില്‍ പെടുന്ന പെണ്‍കുട്ടികളെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുകയാണ് ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ മുസ്ലീം തീവ്രവാദം വളരുന്നുവെന്നും രമേശ് കുറ്റപ്പെടുത്തി.
മുംബൈയിലെ വിവാദ പണ്ഡിതന് സാക്കിര്‍ നായിക്കിനെ പിന്തുണച്ച് മുസ്ലീം ലീഗ് ഞായറാഴ്ച രംഗത്തെത്തിയിരുന്നു. സാക്കിര്‍ നായിക്കിനെ അകാരണമായി വേട്ടയാടുന്നുവെന്ന് പറഞ്ഞ് മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറായിരുന്നു രംഗത്തെത്തിയത്. സ്വതന്ത്ര ആശയവിനിമയം അസാധ്യമാക്കി തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ലീഗിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തുകയും ചെയ്തിരുന്നു.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment