മംഗലാപുരം∙ വിമാനത്താവളത്തിലിറങ്ങിയ സ്പൈസ് ജറ്റ് വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 75.26 ലക്ഷം രൂപ വിലവരുന്ന 2.5 കിലോ സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടി. സ്പൈസ്ജെറ്റ് വിമാനകമ്പനിയുടെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ദുബായിൽനിന്നു മുംബൈയിലിറങ്ങിയ ശേഷം, ആഭ്യന്തര സർവീസ് ആയി മംഗലാപുരത്തെത്തിയ വിമാനത്തിൽ നിന്നാണു സ്വർണം പിടികൂടിയത്. സ്വർണവുമായി ദുബായിൽനിന്നു കയറുന്ന കാരിയർ, സ്വർണം സീറ്റിനടിയിൽ ഒളിപ്പിച്ച ശേഷം മുംബൈയിലിറങ്ങും. മംഗലാപുരത്തെത്തുന്ന വിമാനത്തിൽനിന്നു സ്വർണമെടുത്ത്, സ്പൈസ് ജറ്റിലെ ചില ജീവനക്കാർ കള്ളക്കടത്തുകാർക്കു കൈമാറുകകയാണു ചെയ്യുന്നത്. മുൻപ് ആറു തവണ ഇത്തരത്തിൽ സ്വർണം കടത്തിയതായി ജീവനക്കാർ സമ്മതിച്ചുവെന്നു ഡിആർഐ അറിയിച്ചു.
more recommended stories
-
പി ടി എച്ച് നേഴ്സുമാരെ ആദരിച്ചു
കാസറഗോഡ് : ലോക നേഴ്സ് ദിനത്തിനോടനുബന്ധിച്ച്.
-
DACAK യുടെ ആഭിമുഖ്യത്തില്‍ മലപ്പുറം KLM സ്റ്റേഡിയത്തില്‍ കേരളവും ഉത്തര്‍പ്രദേശും നടന്ന മത്സരത്തില്‍ കേരള ടീം വിജയിച്ചു
DACAK യുടെ ആഭിമുഖ്യത്തില്‍ മലപ്പുറം KLM സ്റ്റേഡിയത്തില്‍.
-
ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ അടക്കം 11 പേര് മരിച്ചു; വന്‍ ദുരന്തം ബംഗാളിലെ മാള്‍ഡയില്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ ഇടിമിന്നലേറ്റ് 11.
-
കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ല’; പ്രത്യേക പരിഗണന നല്‍കിയില്ലെന്നും സുപ്രീംകോടതി
ദില്ലി: കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയില്ലെന്ന്.
Leave a Comment