യുവതിയെ ഹൊസങ്കടിയിലെ ലോഡ്ജില്‍ പീഡിപ്പിച്ച ശേഷം മാലയുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍

hosangadiകാസര്‍കോട്:പത്രത്തില്‍ പരസ്യം നല്‍കി യുവതിയെ കബളിപ്പിക്കുകയും ലോഡ്ജില്‍ വച്ച് പീഡിപ്പിച്ച ശേഷം മൂന്നുപവന്‍ സ്വര്‍ണ്ണമാലയുമായി കടന്നുകളയുകയും ചെയ്ത വിരുതന്‍ പൊലീസ് പിടിയില്‍. വയനാട് സ്വദേശിയും കോഴിക്കോട്ടെ ഒരു ജ്വല്ലറിയില്‍ ജീവനക്കാരനുമായ രാജേഷ് എന്ന ആളാണ് പിടിയിലായത്. ഒരു വഞ്ചനാ കേസില്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്ന പീഡനകേസിലെ പ്രതിയാണെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന കുമ്പള സി.ഐ. അബ്ദുല്‍ മുനീര്‍ കോഴിക്കോട്ടെത്തി യുവാവിനെ ചോദ്യം ചെയ്തു. തളിപ്പറമ്പ് സ്വദേശിയായ നാല്‍പ്പതുകാരി യുവതിയാണ് ഹൊസങ്കടിയിലെ ഒരു ലോഡ്ജില്‍ പീഡനത്തിനു ഇരയായത്. സംഭവത്തെ കുറിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത് ഇങ്ങനെ”വയനാട് സ്വദേശിയായ രാജേഷ് ഒരു പ്രഭാത പത്രത്തില്‍ വധുവിനെ ആവശ്യമുണ്ടെന്നു കാണിച്ച് പരസ്യം നല്‍കിയതോടെയാണ് സംഭവത്തിന്റെ തുടക്കം. പരസ്യം ശ്രദ്ധയില്‍പ്പെട്ട തളിപ്പറമ്പിലെ നാല്‍പ്പതുകാരി രാജേഷിനെ ബന്ധപ്പെട്ടു.

കല്യാണം കഴിക്കാന്‍ താല്‍പ്പര്യം ഉണ്ടെന്നു രാജേഷ് യുവതിയോട് സമ്മതിക്കുകയും ചെയ്തു. കര്‍ണ്ണാടകയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് കല്യാണം നടത്താമെന്നു വാഗ്ദാനം നല്‍കി കാസര്‍കോട്ടെത്തി. മംഗ്ളൂരുവിലേക്കുള്ള യാത്രാമധ്യേ ഹൊസങ്കടിയില്‍ ഇറങ്ങി ഒരു ലോഡ്ജില്‍ മുറിയെടുത്തു. അന്നുരാത്രി യുവതിയെ പീഡിപ്പിച്ചു. രാവിലെ യുവതിയെ തനിച്ചാക്കി രാജേഷ് സ്ഥലം വിട്ടു. പോകുമ്പോള്‍ യുവതിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന മൂന്നരപവന്‍ സ്വര്‍ണ്ണമാലയും രാജേഷ് കൈക്കലാക്കിയിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും യുവാവ് തിരിച്ചെത്തിയില്ല.തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതിനല്‍കിയിത്.
കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് രാജേഷ് കോഴിക്കോട്ട് പിടിയിലായത്.

KCN

more recommended stories