കൊല്‍ക്കത്ത: പശ്ചിമബംഗാളിന്റെ പേരുമാറ്റാന്‍ മന്ത്രിസഭ തീരുമാനം. ബംഗാളി ഭാഷയില്‍ ബംഗള, ബംഗയെന്നും ഇംഗ്ലീഷില്‍ ബംഗാളെന്നുമുള്ള പേരാണ് മന്ത്രിസഭയുടെ പരിഗണനയിലുള്ളത്. പേരുമാറ്റാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കായി അയച്ചു. ആഗസ്റ്റ് 26 ന് പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്ന് പേര് മാറ്റാനുള്ള പ്രമേയം പാസാക്കി പാര്‍ലമെന്റിന് സമര്‍പ്പിക്കും. പാര്‍ലമെന്റ് അംഗീകരിച്ചാല്‍ പുതിയ പേര് നിലവില്‍ വരും.
സംസ്ഥാനത്തിന്റെ പേരു മാറ്റുന്നതിലൂടെ പശ്ചിമ ബംഗാളിനെ എല്ലാ മേഖലയിലും ഒന്നാമതെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനങ്ങളുടെ പേരുകളുടെ അക്ഷരമാല ക്രമത്തില്‍ ഏറ്റവും പിന്നിവാണ് പശ്ചിമ ബംഗാള്‍.
അന്തര്‍ സംസ്ഥാന മീറ്റിംഗില്‍ മമത ബാനര്‍ജിക്ക് ഏറ്റവും ഒടുവിലായി സംസാരിക്കേണ്ടി വന്നതിനാലണ് പേരുമാറ്റത്തിനൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ വെസ്റ്റ് ബംഗാള്‍ എന്ന പേരുമാറ്റി പശ്ചിമബംഗ എന്ന പേരു സ്വീകരിക്കാന്‍ തീരുമാനമുണ്ടായിരുന്നു.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment