കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആദിവാസി യുവതിയോട് കൈക്കൂലി ആവശ്യപ്പെട്ടു എന്ന സംഭവത്തില്‍ ഡിഎംഒ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാരെ സംരക്ഷിക്കാനുള്ള ശ്രമം. ഡോക്ടര്‍മാര്‍ ആരോപണം നിഷേധിച്ചതായി പറയപ്പെടുന്നു. താന്‍ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അനസ്തേഷ്വേളജിസ്റ്റ് മൊഴി നല്‍കിയത്. താന്‍ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗൈനോകോളജിസ്റ്റും അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. എന്നാല്‍ യുവതി പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും വിവരമുണ്ട്. എന്നാല്‍ പണം നല്‍കിയതിന് തെളിവില്ലാത്തതത് ആരോപണ വിധേയര്‍ക്ക് അനുകൂലമായി മാറി. അതുകൊണ്ട് തന്നെ എവിടെയും തൊടാത്ത റിപ്പോര്‍ട്ടാണ് തയാറാക്കിയത്. അതിനിടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികളോട് കൈക്കൂലി വാങ്ങുന്നുവെന്ന വാര്‍ത്ത വന്ന നിമിഷം മുതല്‍ നാടുനീളെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയയിലും പ്രതിഷേധം കത്തിപടരുന്നുണ്ട്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment