രത്ലാം: മധ്യപ്രദേശില്‍ ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 17 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. രത്ലമിന് സമീപമാണ് അപകടം സംഭവിച്ചത്. രത്ലമില് നിന്നും ജൗറയിലേക്കുള്ള പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം . അമിത വേഗത്തിലായിരുന്ന ബസ് വളവ് തിരിയുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. ഡ്രൈവറുടെ കൈയ്യില്‍ നിന്നും വാഹനത്തിന്റെ നിയന്ത്രണം വിട്ടു പോയതാണ് അപകടത്തിനിടയാക്കിയത്.
വാഹനത്തിന്റെ വേഗത കുറക്കാന്‍ പലതവണ യാത്രക്കാര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ അതിന് തയ്യാറായില്ലെന്ന് രക്ഷപ്പെട്ട യാത്രക്കാരിലൊരാള്‍ പൊലീസിനോട് പറഞ്ഞു. പന്ത്രണ്ട് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി രത്ലം പൊലീസ് സൂപ്രണ്ടന്റ് അഭിലാഷ് ശര്‍മ്മ പറഞ്ഞു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാല്‍പ്പത്തഞ്ചോളം യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment