ജിഷ്ണുവിന്റെ മരണം: വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ രക്തക്കറ

salman copy

പാലക്കാട്: പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് രക്തക്കറ കണ്ടെത്തി. അന്വേഷണ സംഘം ഇന്നു നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ജിഷ്ണു മരിച്ചുകിടന്ന മുറിയിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന രക്തക്കറ ജിഷ്ണുവിന്റേതാണോ എന്ന് വ്യക്തമല്ല. രക്തക്കറയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാകൂ. ഇതിനായി സാമ്പിളുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കും. രക്തക്കറ ജിഷ്ണുവിന്റേതാണെങ്കില്‍ കേസില്‍ അത് നിര്‍ണായക തെളിവാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ജിഷ്ണു കോപ്പിയടിച്ചെന്നത് മാനേജ്‌മെന്റ് കെട്ടിച്ചമച്ച സംഭവമാണെന്ന് കഴിഞ്ഞ ദിവസം അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോപ്പിയടിച്ചെന്നാരോപിച്ച് ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജിഷ്ണുവിന്റെ മൃതദേഹത്തില്‍ പലയിടത്തും മുറിവുകള്‍ ഉണ്ടായിരുന്നതാണ് മര്‍ദ്ദിക്കപ്പെട്ടെന്ന സംശയത്തിനിടയാക്കിയത്. ജിഷ്ണുവിന്റെ കൈയിലും മുഖത്തും മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു.

 

KCN

more recommended stories