അരിക്ക്പിന്നാലെ റേഷന്‍ മണ്ണെണ്ണയും കേന്ദ്രം വെട്ടിക്കുറച്ചു

പത്തനംതിട്ട: കേരളത്തിനുള്ള റേഷന്‍മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. 16908 കിലോ ലിറ്ററില്‍ നിന്നും 15456 കിലോ ലിറ്ററായാണ് വെട്ടികുറച്ചത്. ഇതോടെ ഇനി കേരളത്തിലെ ഒരു കുടുംബത്തിന് കേവലം കാല്‍ലിറ്റര്‍മണ്ണെണ്ണ മാത്രമേ ലഭിക്കുകയുള്ളു.നിരവധി വര്‍ഷങ്ങളായി മത്സ്യതൊഴിലാളികള്‍ക്കായി സബ്‌സിഡി മണ്ണെണ്ണ മറിച്ച് കൊടുക്കുന്നതാണ് കേരളത്തിന് തിരിച്ചടിയായത്. മറ്റ് സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന് പ്രത്യേക അപേക്ഷ നല്‍കി മത്സ്യത്തൊഴിലാളികള്‍ക്ക് റേഷന്‍മണ്ണെണ്ണ നല്‍കുമ്പോള്‍ കേരളത്തില്‍വീടുകളില്‍വിളക്ക് കത്തിക്കുന്നതിനായിനല്‍കുന്ന മണ്ണെണ്ണയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നത്.

ഇത്തരത്തില്‍2000 കിലോ ലിറ്റര്‍മണ്ണെണ്ണ കേരളം വകമാറ്റി വിതരണം ചെയ്തതാണ് കേന്ദ്രം കടുത്ത നടപടിക്ക് തുനിഞ്ഞത്. ഏപ്രില്‍മുതല്‍റേഷന്‍ പഞ്ചസാര വിതരണവും നിലയ്ക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍അറിയിച്ചിട്ടുണ്ട്.

നിലവില്‍ബിപിഎല്‍കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന പഞ്ചസാര ഇതോടെ നഷ്ടമാകും. കേരളത്തിനുള്ള അരി വിഹിതവും നേരത്തെ കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. എന്നാല്‍വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് കേരളം തുനിയാതിരിക്കുന്നതാണ് തിരിച്ചടികള്‍ക്ക് കാരണം.

KCN

more recommended stories