വരള്‍ച്ചയില്‍ വന്‍ കൃഷിനാശമെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ചയെ തുടര്‍ന്ന് കാര്‍ഷിക മേഖലയ്ക്ക് വലിയ നാശനഷ്ടമെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. 50 ശതമാനം കൃഷിനാശമാണ് ഉണ്ടായതെന്ന കേന്ദ്ര സംഘം തയ്യാറിക്കായ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. നാണ്യവിളകളേയും വരള്‍ച്ച ഗുരുതരമായി ബാധിച്ചതായും കേന്ദ്രസംഘം വിലയിരുത്തി.

ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുമായി കേന്ദ്രസംഘം ചര്‍ച്ച നടത്തിയിരുന്നു. അതിനു ശേഷമാണ് തങ്ങളുഠെ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ വിശദികരിച്ചത്. കേരളത്തിലെ വരള്‍ച്ചയെക്കുറിച്ച് പഠിക്കാനായെത്തിയ കേന്ദ്രസംഘം സംസ്ഥാനത്തെ നാലു ജില്ലകളാണ് സന്ദര്‍ശിച്ചത്. കേരളത്തിലെ വരള്‍ച്ചാ ദുരിതം നേരിടുന്നതില്‍ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കേന്ദ്രസംഘം അറിയിച്ചു.

വരള്‍ച്ച സംബന്ധിച്ച് കേരളം കുറച്ചു റിപ്പോര്‍ട്ടുകള്‍ കൂടി സമര്‍പ്പിക്കേണ്ടതായുണ്ട്. ഇതിന് ശേഷം ഒരാഴ്ചക്കുള്ളില്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന് പ്രത്യേക സംഘം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേരളത്തിലെ വരള്‍ച്ചയില്‍ 992 കോടിരൂപയുടെ നാശമുണ്ടായെന്നാണ് കേരളം പറയുന്നത്. ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ടിന് ശേഷം മാത്രമേ തീരുമാനമാകു.

KCN

more recommended stories