കൊച്ചി: തമിഴ്നാട് സ്വദേശിയുമായുള്ള വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ ഹോട്ടലുടമ മരിച്ചു. വൈറ്റില എളംകുളത്ത് ഹോട്ടല്‍ നടത്തുന്ന ജോണ്സണ് ആണു മരിച്ചത്. ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം. പരുക്കേറ്റ ജോണ്‍സനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പ്രതി, തമിഴ്നാട് സ്വദേശിയും ഇപ്പോള്‍ കൊച്ചിയില്‍ സ്ഥിര താമസക്കാരനുമായ പ്രതീഷ് ഒളിവിലാണ്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നു സംശയിക്കുന്നു. മരട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊല്ലപ്പെട്ട ജോണ്‍സന്റെ കഴുത്തിലാണു മുറിവേറ്റത്. പ്രദേശത്തെ ഒരു ആശുപത്രിയിലാണു ജോണ്‍സനെ ആദ്യം എത്തിച്ചത്. പിന്നീടാണു വിദഗ്ധ ചികിത്സയാക്കായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റിയത്. കടയില്‍നിന്നു വട വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment