ഉദുമ: മാങ്ങാട് കൂളിക്കുന്നില്‍ ബിവറേജ് മദ്യഷാപ്പ് തുറക്കുന്നതിനെതിരെ നാട്ടുകാര്‍ നടത്തിയ സമരത്തിനിടെ പോലീസിന്റെയും എക്സൈസിന്റെയും സംരക്ഷണത്തോടെ അധികൃതര്‍ മദ്യം ഇറക്കി വില്പന നടത്തി. രാവിലെ 9.30 മണിയോടെ 20 ഓളം വാഹനങ്ങളിലായി എത്തിയ ബിവറേജ് അധികൃതര്‍ പോലീസിന്റെയും എക്സൈസിന്റെയും സംരക്ഷണത്തോടെ മദ്യം ഇറക്കുകയായിരുന്നു.
ഇതിനെ ചെറുത്ത നാട്ടുകാരെയാണ് ലാത്തിചാര്‍ജ് ചെയ്തത്. പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമരക്കാരായ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 78 ഓളം വരുന്ന നാട്ടുകാരാണ് സമരപന്തലില്‍ ഉണ്ടായിരുന്നത്. ഇവരെയാണ് പോലീസ് ലാത്തിവീശിയും കസ്റ്റഡിയിലെടുത്തും നീക്കം ചെയ്തത്.
വിവരമറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ കൂളിക്കുന്നിലേക്ക് ഒഴുകിയെത്തി. പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം അവണിച്ച് ബിവറേജ് അധികൃതര്‍ മദ്യ വില്പന ആരംഭിക്കുകയും ചെയ്തു. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment