പെരിയാട്ടടുക്കം: മാതൃസഹോദരിയുടെ വീട്ടില്‍ വിരുന്നിനെത്തിയ പതിനേഴുകാരന് ഷോക്കേറ്റു മരിച്ചു. കന്യാകുമാരി, നാഗര്‍കോവിലെ രാജന്-മല്ലിക ദമ്പതികളുടെ മകന് ജനിത്ത് (17)ആണ് മരിച്ചത്. പെരിയാട്ടടുക്കം, ചെരുമ്പയില്‍ സ്റ്റീല്‍ ഫര്‍ണ്ണീച്ചര്‍ നിര്‍മ്മാണ സ്ഥാപനം നടത്തുന്ന സുന്ദര്‍സിംഗിന്റെ വീട്ടിലാണ് അപകടം. ഇയാളുടെ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ മകനാണ് മരണപ്പെട്ട ജനിത്ത്. ഇന്നലെ വൈകിട്ട് തിരികെ പോകാനിരുന്നതായിരുന്നു. ഇതിനിടയില്‍ ഇരുനില വീടിനു മുകളിലേയ്ക്ക് ചാഞ്ഞ മുരിങ്ങ മരത്തിന്റെ ശിഖരം വെട്ടിമാറ്റുന്നതിനിടയില്‍ സമീപത്തു കൂടി കടന്നുപോവുന്ന എച്ച്.ടി ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്. ഷോക്കേറ്റു വീണ ജനിത്തിനെ ഉടന്‍ തന്നെ ചെങ്കളയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ബേക്കല്‍ പൊലീസ് കേസെടുത്തു. ജനില്‍, ജനിഷ സഹോദരങ്ങളാണ്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment