കൊച്ചി: എറണാകുളം ജില്ലയില്‍ നാളെ മുസ്ലിം ഏകോപന സമിതിയുടെ ഹര്‍ത്താല്‍. ഹാദിയ കേസിലെ ഹൈകോടതി വിധിക്കെതിരെ മുസ്ലിം ഏകോപന സമിതി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
തിങ്കളാഴ്ച രാവിലെ മുസ്ലിം ഏകോപന സമിതി ഹൈകോടതിയിലേക്ക് ആരംഭിച്ച മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്ട്സ് കോളജിനു സമീപത്തു ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ബാരിക്കേഡ് തകര്‍ത്തു മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. പൊലീസ് നടപടിയില്‍ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
അഖില എന്ന ഹാദിയയുടെ പിതാവ് നല്കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ കോടതി അനാവശ്യ ഇടപെടല്‍ നടത്തിയെന്നാരോപിച്ചാണ് മാര്‍ച്ച് നടത്തിയത്. യുവതിയുടെ മതംമാറ്റം സംബന്ധിച്ച് ഒരുവിഭാഗം ആളുകള്‍ തെറ്റിദ്ധാരണ പരത്തുന്നെന്നും സങ്കുചിത താല്പര്യങ്ങള്ക്ക് പരോക്ഷമായെങ്കിലും കോടതിവിധി അനുകൂലമാകുന്നെന്നും ഏകോപനസമിതി ആരോപിച്ചിരുന്നു.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment