സ്വര്‍ണക്കൊള്ള ആരോപണം: എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

ശബരില സ്വര്‍ണക്കൊള്ള ആരോപണത്തില്‍ എ പത്മകുമാറിനെതിരെ ഒടുവില്‍ നടപടിക്കൊരുങ്ങി സിപിഎം. നടപടി ചര്‍ച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
തിരുവനന്തപുരം: ശബരില സ്വര്‍ണക്കൊള്ള ആരോപണത്തില്‍ എ പത്മകുമാറിനെതിരെ ഒടുവില്‍ നടപടിക്കൊരുങ്ങി സിപിഎം. നടപടി ചര്‍ച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 15ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ചേരും. അന്ന് നടപടിയെടുക്കാനാണ് സാധ്യത.പത്മകുമാറിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മാത്രമായിരുന്നു ഇതുവരെയുള്ള നിര്‍ദേശം.

കഴിഞ്ഞ ആഴ്ചയാണ് എ പത്മകുമാര്‍ പാര്‍ട്ടി അം?ഗത്വം പുതുക്കിയത്. സ്വര്‍ണ്ണക്കൊള്ള ആരോപണം തെരഞ്ഞെടുപ്പ് റിവ്യു റിപ്പോര്‍ട്ടില്‍ സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. എന്നാല്‍, നടപടി പരാമര്‍ശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി ശഠിച്ചു. ഇതിന് പിന്നാലെയാണ് സിപിഎം തിരുത്തിന് തയാറായത്. എ പത്മകുമാറിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി എ പത്മകുമാറിനെ ചുമതലപ്പടുത്തുകയും ചെയ്തു.

സംസ്ഥാന സമിതിയുടെ ആവശ്യമനുസരിച്ച് സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടില്‍ മൂന്ന് പ്രധാന തിരുത്തുകളാണ് നടത്തിയിരിക്കുന്നത്. എ പദ്മകുമാറിനെതിരെയുള്ള നടപടി, പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ച ഏറ്റു പറഞ്ഞു, വെള്ളാപ്പള്ളിക്കെതിരെ പ്രസ്താവന നടത്തേണ്ടതായിരുന്നു എന്ന് സമ്മതിച്ചു തുടങ്ങിയവയാണ് പ്രധാന തിരുത്തുകള്‍. തളിപ്പറമ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ സംസ്ഥാന സമിതിയില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. മണ്ഡലം കമ്മിറ്റിയിലെ 73 പേരില്‍ 70 പേരും പികെ ശ്യാമളക്ക് എതിരായിരുന്നു. എന്നിട്ടും സ്ഥാനാര്‍ത്ഥിയായത് ഞെട്ടിച്ചെന്ന് കാസര്‍കോടുനിന്നുള്ള അംഗം സംസ്ഥാന സമിതിയില്‍ പറഞ്ഞു.

അതേസമയം, വീഴ്ചകള്‍ ഏറ്റുപറയുമ്പോഴും വ്യക്തിഗത വിമര്‍ശനങ്ങള്‍ റിവ്യു റിപ്പോര്‍ട്ടിലില്ല. വീഴ്ചകള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വാക്കാല്‍ ഏറ്റുപറയുകയാണ് ചെയ്യുന്നത്. ശൈലീ വിമര്‍ശനം ഉള്‍ക്കൊള്ളുന്നുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പിഴച്ചപ്പോള്‍ ഇടപെടാനായില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ജില്ലാ കമ്മിറ്റിക്ക് സംഭവിച്ച വലിയ വീഴ്ച സംസ്ഥാന നേതൃത്വം തിരുത്തിയില്ലെന്നും വ്യക്തമാക്കി. തോല്‍വി അവലോകന റിപ്പേര്‍ട്ട് ജില്ലാകമ്മിറ്റികളില്‍ അവതരിപ്പിച്ച് തുടങ്ങി

Scroll to Top