ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു. മാക്‌സ് സാകേത് ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മ്യൂണിക്കില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയില്‍ തിരിച്ചെത്തിയ അദേഹത്തെ സാകേതിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഏഷ്യന്‍ ഗെയിംസില്‍ 4 സ്വര്‍ണ്ണം ഉള്‍പ്പെടെ എട്ട് മെഡല്‍ നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 9 സ്വര്‍ണ ഉള്‍പ്പെടെ 15 മെഡല്‍ നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ, അര്‍ജുന, ദ്രോണ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. മനു ഭാക്കര്‍ പാരിസ് ഒളിമ്പിക്‌സില്‍ ഇരട്ട മെഡല്‍ നേടിയപ്പോള്‍ പരിശീലകനായിരുന്നു. 1996 അറ്റ്‌ലാന്‍ഡ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.

1976 ജൂണ്‍ 28 ന് ഉത്തരാഖണ്ഡില്‍ ജനിച്ച റാണ 1994 ല്‍ മിലാനില്‍ നടന്ന ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ ലോക റെക്കോര്‍ഡ് സ്‌കോറോടെ സ്വര്‍ണം നേടി. ആ വര്‍ഷം തന്നെ ഏഷ്യന്‍ ഗെയിംസില്‍ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണം നേടി. മ്പത് സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പെടെ 15 മെഡലുകള്‍ നേടിയിട്ടുള്ള അദ്ദേഹം ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വിജയകരമായ കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടര്‍മാരില്‍ ഒരാളാണ്.

2006-ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ പ്രകടനം നടന്നത്. മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ നേടുകയും 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ ലോക റെക്കോര്‍ഡ് ചെയ്തു. 18-ാം വയസ്സില്‍ അര്‍ജുന അവാര്‍ഡ് ലഭിച്ച റാണ മൂന്ന് വര്‍ഷത്തിന് ശേഷം പത്മശ്രീ നല്‍കി ആദരിച്ചു. 1994, 1998, 2002, 2006 എന്നീ വര്‍ഷങ്ങളില്‍ നാല് കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ പങ്കെടുത്തിരുന്നു.

Scroll to Top