ബഹിരാകാശത്തും ‘ആയുധപ്പുര’യുണ്ടെന്ന് ആദ്യമായി സമ്മതിച്ച് അമേരിക്ക; മുന്നറിയിപ്പുമായി ചൈന

ഭൂമിയുടെ ഭ്രമണപഥത്തില്‍ ഒരു ബഹിരാകാശ ആയുധം വിന്യസിച്ചതായി സ്ഥിരീകരിച്ച് യുഎസ്. അത്തരം ആക്രമണ ശേഷികള്‍ തങ്ങള്‍ക്കുണ്ടെന്ന് ഇതാദ്യമായാണ് ഭ്രമണപഥത്തിലെ ആയുധത്തെ കുറിച്ച് അമേരിക്ക വെളിപ്പെടുത്തുന്നത്. ആദ്യമായി അംഗീകരിച്ചു. ശത്രുക്കളില്‍ നിന്ന് യുഎസ് സേനയെ സംരക്ഷിക്കുന്നതിന് ‘ഓണ്‍ ഓര്‍ബിറ്റ്’ ആയുധം ആവശ്യമാണെന്ന് യുഎസ് വ്യോമസേന സെക്രട്ടറി ട്രോയ് മെയ്ങ്ക് പറഞ്ഞു.

തിങ്കളാഴ്ച എയര്‍, സ്പേസ്, സൈബര്‍ കോണ്‍ഫറന്‍സില്‍ സംസാരിച്ച മെയ്ങ്ക്. എവിടെ നിന്നുമുള്ള ‘ഭീഷണികള്‍’ നേരിടാന്‍ യുഎസ് തയ്യാറാണെന്നും ബഹിരാകാശ ആയുധത്തിന്റെ പ്രത്യേകതകളെക്കുറിച്ചോ ഈ ആയുധം ഭ്രമണപഥത്തില്‍ ഏത് സമയത്ത് വിന്യസിച്ചോ എന്നതടക്കമുള്ള കാര്യങ്ങളോ യുഎസ് വിശദീകരിച്ചിട്ടില്ല.

ഭാവിയിലെ സംഘര്‍ഷത്തില്‍ യുഎസ് ഉപഗ്രഹങ്ങളെ ആക്രമിക്കാനും തടസ്സപ്പെടുത്താനുമുള്ള വഴികള്‍ വികസിപ്പിക്കുന്ന റഷ്യന്‍, ചൈനീസ് പദ്ധതികളെ ഉദ്ധരിച്ച് ബഹിരാകാശത്ത് സൈനിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് പ്രധാന സൈനിക മേധാവികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയം ബഹിരാകാശത്തെ ‘ആയുധ മത്സര’ത്തിനെതിരെ ചൈന ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ‘സൈനിക ശേഷി വിപുലീകരിക്കുന്നത് അവസാനിപ്പിക്കാനും ബഹിരാകാശത്ത് യുദ്ധത്തിന് തയ്യാറെടുക്കാനും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് യുഎസിനോട് അഭ്യര്‍ത്ഥിച്ചു.

Scroll to Top