തിരുവനന്തപുരം മെട്രോ കെഎംആര്‍എല്ലിനോട് വിശദീകരണം തേടി സംസ്ഥാന സര്‍ക്കാര്‍, കൊച്ചി മെട്രോ എംഡി സ്ഥാനത്തേക്ക് രണ്ട് പേര്‍ പരി?ണനയില്‍

തിരുവനന്തപുരം മെട്രോയുടെ സിഎംപി സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിന് കെഎംആര്‍എല്ലിനോട് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം തേടി. നിലവിലെ സിഎംപി പ്രകാരം പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കില്ല. അതേസമയം, കൊച്ചി മെട്രോയുടെ പുതിയ എംഡിയായി കെ പദ്മകുമാറിനെയോ എം ബീനയെയോ പരിഗണിക്കുന്നുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ സിഎംപിയില്‍ (കോംപ്രിഹെന്‍സീവ് മൊബിലിറ്റി പ്ലാന്‍) കെഎംആര്‍എല്ലിനോട് വിശദീകരണം തേടി സംസ്ഥാന സര്‍ക്കാര്‍. ഓദ്യോഗിക ആശയവിനിമയത്തിന് വിരുദ്ധമായി മാധ്യമവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് വിശദീകരണം തേടിയത്. തിരുവനന്തപുരം മെട്രോ പ?ദ്ധതിക്കായി സിഎംപി നല്‍കിയെന്നായിരുന്നു കെഎംആര്‍എല്ലിനെ ഉദ്ധരിച്ചുള്ള മാധ്യമവാര്‍ത്ത. എന്നാല്‍ എട്ട് മാസത്തിലധികമായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും സിഎംപി പുതുക്കി നല്‍കിയിരുന്നില്ല. എന്നാല്‍ പുതുക്കിയ രേഖ നല്‍കിയെന്ന് കൊച്ചി മെട്രോ കമ്പനി ഒരു വിഭാഗം മാധ്യമവാര്‍ത്തകളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിലാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വിശദീകരണം ചോദിച്ചത്.

നിലവില്‍ കെഎംആര്‍എല്‍ നല്‍കിയ സിഎംപി പ്രകാരം തിരുവനന്തപുരം നിര്‍ദ്ദിഷ്ട മെട്രോ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കില്ല. സിഎംപിക്കായി 20ലക്ഷം ജനസംഖ്യ വേണമെന്നാണ് കേന്ദ്രമാനദണ്ഡം. എന്നാല്‍ തിരുവനന്തപുരം മെട്രോക്കായി കെഎംആര്‍എല്‍ തയ്യാറാക്കിയ സിഎംപിയില്‍ 16ലക്ഷം മാത്രമാണ് ജനസംഖ്യ. അതേസമയം, നിലവിലെ കൊച്ചി മെട്രോ എംഡി സ്ഥാനമൊഴിഞ്ഞ ലോക്‌നാഥ് ബെഹ്‌റക്ക് പകരം മുന്‍ ഡിജിപി കെ പദ്മകുമാറിന് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എം ബീനയുടെ പേരും പരിഗണനയില്‍.

Scroll to Top