സ്‌കൂള്‍ കുട്ടികള്‍ക്കായി നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച പക്ഷി നിരീക്ഷണ ക്യാമ്പും ക്ലാസും നഗര സഭ ചെയ്യര്‍പേഴ്‌സണ്‍ വി വി രമേശന്‍ ഉദ്്ഘാടനം ചെയ്തു.


പ്രകൃതിയെ അറിഞ്ഞു പഠിച്ചു മുന്നേറുന്ന തലമുറയാണ് രാജ്യത്തെ മുന്നോട്ട് നയിക്കുകയെന്നു രമേശന്‍ പറഞ്ഞു…

ഇ ബുക്ക് ഡാറ്റ പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പക്ഷികളെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ചെമ്മട്ടം വയല്‍, തോയമ്മേല്‍, അരയി, കാ രാ ട്ട് വയല്‍ പ്രദേശങ്ങളിലെ തണ്ണീര്‍ തടങ്‌ളല്‍ ആണ്. വ്യത്യസ്ത സ്പിഷിസു കളിലായി 239 പക്ഷികളെ ഈ പ്രദേശങ്ങളില്‍ നിന്നും കണ്ടതായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
യുറോപ്പില്‍ നിന്നും വരുന്ന ദേശാടന കിളിയായ വയിറ്റ് സ്നോര്‍ക്ക്, ബ്ലൂ ത്രോട്ട്, ടൈഗ ഫ്ളൈ കാച്ചര്‍, എന്നിവ യെ കുട്ടികള്‍ക്ക് കാണാന്‍ സാധിച്ചിരുന്നു.
സെപ്റ്റംബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് കേരളത്തില്‍ ദേശാടന പക്ഷികളുടെ സാന്നിധ്യം കൂടുതല്‍ കണ്ടുവരുന്നത്.

നന്മമരം പ്രസിഡന്റ് ബിബി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴസണ്‍ ലത ബാലകൃഷ്ണന്‍ മുഖ്യഥിതി ആയി.
നന്മമരം കാഞ്ഞങ്ങാട് ചെയര്‍മാന്‍ സലാം കേരള, ശുഭ സി. പി, ഷിബുനോര്‍ത്ത് കോട്ടച്ചേരി, വിനോട് ടി. കെ, ഗോകുലനന്ദന്‍ മോനാച്ച, വിനു വേലശ്വരം, സതീശന്‍ മടിക്കൈ, പ്രസാദ് ബി കെ, ബഷീര്‍ കൊത്തിക്കല്‍, വൈഗ ഹരി എന്നിവര്‍ നേതൃത്വം നല്‍കി.

.

Scroll to Top