ലോകകപ്പ്: മഞ്ഞപ്പട പുറത്ത്, ഇംഗ്ലണ്ട് ഫൈനലില്‍

കൊല്‍ക്കത്ത: മഞ്ഞപ്പടയെ തുരത്തി ഇംഗ്ലീഷ് പട്ടാളം അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ ഇരമ്പിയെത്തിയ എഴുപതിനായിരത്തോളം കാണികള്‍ക്ക് മുന്നില്‍ റ്യാന്‍ ബ്രിസ്റ്റര്‍ തന്റെ രണ്ടാം ഹാട്രിക് നേടിയ മത്സരത്തില്‍, ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

പ്രതിരോധത്തിലും മുന്നേറ്റത്തിലും ഇംഗ്ലീഷ് നിര ഒരുപോലെ മികച്ച് നിന്നപ്പോള്‍ നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീലിന് ഫൈനല്‍ കാണാനായില്ല. വെസ്ല്‌ലിയാണ് ബ്രസീലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

പത്താം മിനിറ്റിലായിരുന്നു ക്ലോസ് റേഞ്ചിലൂടെ ബ്ര്വിസ്റ്റര്‍ ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടിയത്. കത്യം പത്തു മിനിറ്റ് തികഞ്ഞപ്പോള്‍ ബ്രസീല്‍ മടക്ക ഗോള്‍ നേടി. എന്നാല്‍ ആദ്യ പകുതിക്ക് പിരിയും മുമ്പ് ബ്ര്വിസ്്റ്റര്‍ രണ്ടാം ഗോള്‍ നേടി ഇംഗ്ലണ്ടിന് വീണ്ടും ലീഡ് നല്‍കി. 77-ാം മിനിറ്റില്‍ തുടര്‍ച്ചയായ തന്റെ രണ്ടാം ഹാട്രിക്കിലൂടെ ബ്രിസ്റ്റര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തുകയായിരുന്നു. ക്വാര്‍ട്ടറില്‍ അമേരിക്കയ്‌ക്കെതിരെയും ബ്ര്വിസ്റ്റര്‍ ഹാട്രിക് ഗോള്‍ നേടിയിരുന്നു. ഇന്ന് നടക്കുന്ന സ്‌പെയിന്‍മലി സെമി പോരാട്ടത്തിലെ ജേതാക്കളാണ് ഫൈനലില്‍ ഇംഗ്ലണ്ടുമായി കലാശ പോരിന് ഇറങ്ങുക.

മഴയില്‍ തകര്‍ന്ന ഗുവാഹാട്ടിയില്‍ നിന്നുമാറ്റിയ സെമിയാണ് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കില്‍ നടന്നത്.

KCN

more recommended stories