ഐആര്‍സിടിസി അഴിമതി: ലാലു പ്രസാദ് യാദവിനും ഭാര്യയ്ക്കും സമന്‍സ്

ന്യൂഡല്‍ഹി : ന്യൂഡല്‍ഹി ഐആര്‍സിടിസി ഹോട്ടല്‍ അഴിമതിക്കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്കെതിരെ ഡല്‍ഹി കോടതി സമന്‍സ് പുറപ്പെടുവിച്ചു. ഇവര്‍ക്കെതിരെ സിബിഐ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഓഗസ്റ്റ് 31നകം കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. 2018 ഏപ്രില്‍ 16നാണ് സിബിഐ ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

ലാലു കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ 2004ല്‍ ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ നടത്തിപ്പുകരാര്‍ സുജാത ഹോട്ടല്‍സ് എന്ന സ്വകാര്യ കന്പനിക്കു നല്‍കിയതില്‍ അഴിമതി നടന്നുവെന്നതാണ് കേസ്.

KCN

more recommended stories