സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് ഫെഡററെ വീഴ്ത്തി യു.എസ് ഓപ്പണ്‍ ചാമ്പ്യനായി

b7ef98b2292de5056c0f6a70670036bfന്യൂയോര്‍ക്ക്: കരിയറിലെ പതിനെട്ടാം ഗ്ലാന്‍സ്ലാം കിരീടമെന്ന റോജര്‍ ഫെഡററുടെ സ്വപ്‌നം ഇത്തവണയും ഫൈനലില്‍ വീണുടഞ്ഞു. ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് ഫെഡററെ വീഴ്ത്തി യു.എസ് ഓപ്പണ്‍ ചാമ്പ്യനായി. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു ദ്യോകോവിച്ചിന്റെ വിജയം. സ്‌കോര്‍ 6-4,7-5,6-4,6-4.

ആദ്യ സെറ്റ് 6-4ന് ദ്യോകോവിച്ച് പിടിച്ചെങ്കില്‍ ശക്തമായി തിരിച്ചടിച്ച ഫെഡറര്‍ 7-5ന് രണ്ടാം സെറ്റ് പിടിച്ചു. മൂന്നാം സെറ്റിലും 4-2 ന് ഫെഡറര്‍ മുന്നിലായിരുന്നു ഏഴാം ഗെയിമില്‍ 40-30ന് മുന്നിലെത്താനായെങ്കിലും ദ്യോകോവിച്ച് തിരിച്ചുപിടിച്ചു. തുടര്‍ന്ന് ഫെഡററുടെ സര്‍വീസും ബ്രേക്ക് ചെയ്ത് ദ്യോകോവിച്ച് 6-4ന് സെറ്റ് നേടി. നാലാം സെറ്റില്‍ ദ്യോകോവിച്ച് മിന്നുന്ന ഫോമിലായിരുന്നു. ഒരു ഘട്ടത്തില്‍ 5-2 ന് അദ്ദേഹം മുന്നിലെത്തി. എന്നാല്‍ ദ്യോകോവിച്ചിന്റെ സര്‍വീസ് ബ്രേക്ക് ചെയ്ത് ഫെഡറര്‍ 5-4 പിടിച്ചു. എന്നാല്‍ അടുത്ത ഗെയിം നഷ്ടപ്പെടുത്താതെ ദ്യോകോവിച്ച് സെറ്റും മത്സരവും സ്വന്തമാക്കി.

ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ ഒഴികെ മൂന്നു ഗ്രാന്‍സ്ലാം കിരീടങ്ങളും ഇതോടെ ദ്യോകോവിച്ചിന്റെ പേരിലായി. ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ വാവ്‌റിങ്കയോടെയാണ് ദ്യോകോവിച്ച് തോറ്റത്. കരിയറിലെ ദ്യോകോവിച്ചിന്റെ പത്താം ഗ്രാന്‍സ്ലാം കിരീടം കൂടിയാണ് അദ്ദേഹം ഇന്ന് സ്വന്തമാക്കിയത്.

2011 ലും ഫ്രഞ്ച് ഓപ്പണ്‍ ഒഴികെ മൂന്നു ഗ്രാസ്ലാമും ദ്യോകോവിച്ച് നേടിയിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് ദ്യോകോവിച്ച് വീണ്ടും യു.എസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടുന്നത്.

2012 ല്‍ വിംബിള്‍ഡണ്‍ നേടിയ ശേഷം ഒരു ഗ്രാന്‍സ്ലാം കിരീടത്തിനായുള്ള ഫെഡററുടെ പോരാട്ടം തുടരുകയാണ്. ദ്യോകോവിച്ചും ഫെഡററും തമ്മിലുള്ള പോരാട്ടത്തില്‍ രണ്ട് പേരും 21 വിജയങ്ങളുമായി ഇപ്പോഴും തുല്യത പാലിക്കുന്നു. ഈ വര്‍ഷം വിംബിള്‍ഡണ്‍ ഫൈനലിലും ദ്യോകോവിച്ചിന് മുന്നില്‍ ഫെഡറര്‍ തോറ്റിരുന്നു.

KCN

more recommended stories