ചലച്ചിത്രനടന്‍ ടി.പി. മാധവന്‍ ഹരിദ്വാറില്‍ കുഴഞ്ഞുവീണു

tp-madhavaന്യൂഡല്‍ഹി: ഹരിദ്വാര്‍ യാത്രയ്ക്കു പുറപ്പെട്ട ചലച്ചിത്രതാരം ടി.പി. മാധവന്‍, താമസിക്കുന്ന മുറിയില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആസ്​പത്രിയില്‍. ആരോഗ്യനില ഗുരുതരമായതിനാല്‍, അദ്ദേഹത്തെ ഹരിദ്വാര്‍ സിറ്റി ആസ്​പത്രിയിലെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും നോക്കാനില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം. ഹരിദ്വാര്‍ അയ്യപ്പക്ഷേത്രത്തിലെ പൂജാരി വിഷ്ണുനമ്പൂതിരി അദ്ദേഹവുമായി അടുപ്പമുള്ള പലരെയും ബന്ധപ്പെട്ടെങ്കിലും വെള്ളിയാഴ്ച വൈകിട്ടുവരെയും പ്രതികരണമുണ്ടായിട്ടില്ല.
ടി.പി. മാധവന്‍ ഹരിദ്വാറിലെത്തിയിട്ട് ഒരാഴ്ചയോളമായെന്ന് വിഷ്ണുനമ്പൂതിരി പറഞ്ഞു. അടുത്തിടെ ഒരു സിസ്റ്ററുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതി ഹരിദ്വാറില്‍നിന്ന് പിടിയിലായ സംഭവത്തെത്തുടര്‍ന്നാണ് അയ്യപ്പക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മാധവന് താമസിക്കാന്‍ വിഷ്ണുനമ്പൂതിരി അയ്യപ്പക്ഷേത്രത്തില്‍ മുറിയും അനുവദിച്ചു. പൊതുവേ ഉല്ലാസവാനായി കാണപ്പെട്ടിരുന്ന അദ്ദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സിറ്റി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദ്രോഗമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടയ്ക്കുവെച്ച് ശരീരത്തിന്റെ ഇരുവശവും തളരുകയും ചെയ്തു. ഇടയ്ക്കിടെ ബോധരഹിതനാവുന്നുണ്ടെന്നും മൂന്നുദിവസം ഐ.സി.യു.വില്‍ നിരീക്ഷണത്തില്‍ വെച്ചശേഷമേ ആരോഗ്യനിലയെക്കുറിച്ച് എന്തെങ്കിലും പറയാനാവൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ബന്ധുക്കളില്‍ പലരെയും ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്ന് വിഷ്ണുനമ്പൂതിരി പറഞ്ഞു. സിനിമയിലെ ചില സുഹൃത്തുക്കളെ വിവരമറിയിച്ചെങ്കിലും വെള്ളിയാഴ്ച രാത്രിയായിട്ടും ബന്ധുക്കളാരും അന്വേഷിച്ചിട്ടില്ല. ആസ്​പത്രിയില്‍ പരിചരിക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ് മലയാളത്തിലെ ശ്രദ്ധേയനായ നടനെന്നും വിഷ്ണുനമ്പൂതിരി പറഞ്ഞു.

KCN

more recommended stories