യുദ്ധമുന്നണിയിലും ഏറ്റുമുട്ടലുകള്‍ക്കും സ്ത്രീകളെ നിയോഗിക്കാനുള്ള തീരുമാനവുമായി ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി: യുദ്ധമുന്നണിയിലും ഏറ്റുമുട്ടലുകള്‍ക്കും സ്ത്രീകളെ നിയോഗിക്കാനുള്ള തീരുമാനവുമായി ഇന്ത്യന്‍ സേന. സ്ത്രീകള്‍ക്കു സൈന്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വെളിപ്പെടുത്തി. യുദ്ധമുന്നണിയിലും ഏറ്റുമുട്ടലുകള്‍ക്കും അധികം വൈകാതെ സ്ത്രീകളെ നിയോഗിക്കാനുള്ള പദ്ധതി വരും.

ഇന്ത്യന്‍ കരസേന ചരിത്രപരമായ നീക്കത്തിലാണെന്നും രാജ്യാന്തരതലത്തില്‍ അപൂര്‍വമായിട്ടേ കരസേനയില്‍ സ്ത്രീകളെ മുന്‍നിരയിലേക്കു കൊണ്ടുവന്നിട്ടുള്ളൂവെന്നും ബിപിന്‍ റാവത്ത് അറിയിച്ചു. സ്ത്രീകളെ ജവാന്‍മാരായി സൈന്യത്തിലേക്കു കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. ഉടനെ ഈ നടപടിയുമായി മുന്നോട്ടുപോവും. ആദ്യം സ്ത്രീകളെ സൈനിക പൊലീസ് ആയിട്ടാകും കൊണ്ടുവരിക.

പതുക്കെ അവരെ യുദ്ധമുഖത്തേക്കും സൈനിക ഓപ്പറേഷനുകള്‍ക്കും ഉപയോഗിക്കുമെന്നും റാവത്ത് പറഞ്ഞു. ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായി ആലോചിച്ചശേഷമേ നടപടിയുണ്ടാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കരസേനയില്‍ മെഡിക്കല്‍, നിയമം, വിദ്യാഭ്യാസം, സിഗ്‌നല്‍, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലാണു സ്ത്രീകള്‍ക്കു പ്രവേശനമുള്ളത്

KCN

more recommended stories