അയോധ്യ ക്ഷേത്രത്തില്‍ ഫണ്ട് തട്ടിപ്പ് മാത്രമല്ല, ബന്ധു നിയമനവും; ആര്‍എസ്എസും അന്വേഷണത്തിന്, മോദി തിരിച്ചെത്തിയാല്‍ ട്രസ്റ്റ് പുനസംഘടന

ക്ഷേത്രത്തില്‍ ബന്ധു നിയമനമടക്കം നടത്തിയെന്നാണ് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയത്. വിദേശ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തിയാലുടന്‍ ട്രസ്റ്റ് പുനസംഘടന ചര്‍ച്ച തുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് ആര്‍എസ്എസും അന്വേഷണത്തിന്. ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവതിന്റെ നിര്‍ദ്ദേശപ്രകാരം ഉത്തര്‍പ്രദേശിന്റ് മേഖലപ്രചാരക് അന്വേഷണത്തിനായി അയോധ്യയിലെത്തി. അയോധ്യ ക്ഷേത്രക്കൊള്ളയില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയോട് ജൂലൈ 11 ലെ ട്രസ്റ്റ് യോഗത്തില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചമ്പത് റായിയെ ദില്ലിയിലേക്ക് വിളിപ്പിച്ചതായാണ് വിവരം. വിദേശ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തിയാലുടന്‍ ട്രസ്റ്റ് പുനസംഘടന ചര്‍ച്ച തുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ലഭിച്ച സംഭാവനകളില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം നിര്‍ണ്ണായക നീക്കം നടത്തിയിരുന്നു. കേസിലെ എട്ട് പ്രതികളുടെയും വീടുകളില്‍ അയോധ്യ പൊലീസ് ഒരേസമയം റെയ്ഡ് നടത്തി. മജിസ്‌ട്രേറ്റുമാരുടെ സാന്നിധ്യത്തില്‍ അവിനാഷ് ശുക്ല, ലവ് കുഷ് മിശ്ര, രാമശങ്കര്‍ യാദവ് എന്നിവരുള്‍പ്പെടെയുള്ളവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ക്രമക്കേട് ആരോപിക്കപ്പെട്ട എട്ട് പേരും നിലവില്‍ ജൂണ്‍ 29 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ക്ഷേത്രത്തില്‍ ബന്ധു നിയമനമടക്കം നടത്തിയെന്നാണ് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയത്.

ക്ഷേത്രക്കൊള്ളയില്‍ കേസെടുക്കാന്‍ വൈകിയെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ തന്നെ പൊലീസിനും ട്രസ്റ്റ് ജീവനക്കാര്‍ക്കും തട്ടിപ്പ് നടന്നുവെന്ന് വിവരം ലഭിച്ചിരുന്നുവെന്നും കേസെടുക്കാന്‍ വൈകിയെന്നുമാണ് ആരോപണം. കേസില്‍ അറസ്റ്റിലായ അവിനാഷ് ശുക്‌ളയുടെ വസതിയില്‍ ജൂണ്‍ 5ന് റെയ്ജ് നടന്നതിന്റെയും ഒരു ബാഗടക്കം ഉദ്യോഗസ്ഥര്‍ കൊണ്ടു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ ഇതുവരെ എട്ടു പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇന്ന് പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

10 ചോദ്യങ്ങളും മൂല്യ നിര്‍ണയം നടത്തും, ബാധിക്കുക 3 നിയമനങ്ങളെ; വഴിവിട്ട നിയമനത്തില്‍ പണി വരുന്നു, ക്രമക്കേടില്‍ തിരുത്തല്‍ നടപടിക്ക് പിഎസ്‌സി

ഡിഎംകെയ്ക്ക് നെഞ്ചിടിപ്പ്! നിര്‍ണായക രാഷ്ട്രീയ നീക്കവുമായി വിജയ്, മറ്റന്നാള്‍ ടിവികെയെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളുമായി അടിയന്തര യോഗം, ലക്ഷ്യം പുതിയ സഖ്യം
അറസ്റ്റിലായവരില്‍ ഒരാളായ സുഭാഷ് കാശ്യപ് വിരമിച്ച ബാങ്ക് ജീവനക്കാരനാണ്. ഇയാള്‍ക്ക് കാണിക്കയില്‍ നിന്നും എണ്ണുന്ന പണം ബാങ്കില്‍ നിക്ഷേപിക്കുന്ന ജോലിയായിരുന്നു. മറ്റ് ആറു പേര്‍ കാണിക്ക എണ്ണുന്ന ചുമതലയുള്ളവരാണ്. മറ്റൊരാള്‍ ചമ്പത് റായിയുടെ ഡ്രെവറായ ടിന്നു യാദവാണ്. ബാങ്ക് ജീവനക്കാരന്‍ ഒഴിക്കെ ബാക്കി ഏഴു പേരില്‍ നിന്നും ഏകദേശം 80 ലക്ഷം രൂപയാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

Scroll to Top