രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ യുവാക്കളും പരീക്ഷകളും ദേശീയ സുരക്ഷയും

ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു. യുവജനങ്ങളും പരീക്ഷകളും, ദേശീയ സുരക്ഷയും, വികസിത രാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയുമായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തിലെ പ്രധാന വിഷയങ്ങള്‍.

ഇന്ത്യയുടെ പുരോഗതിയും വെല്ലുവിളികളും ലക്ഷ്യങ്ങളും ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ളതായിരുന്നു സന്ദേശം. രാജ്യത്തെ യുവജനങ്ങളുടെ പങ്കാളിത്തം, സാമ്പത്തിക വളര്‍ച്ച, ദേശീയ സുരക്ഷ, 2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം എന്നിവയ്ക്ക് സന്ദേശത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കി.

യുവജനങ്ങളും പരീക്ഷാ പരിഷ്‌കാരങ്ങളും:

ഇന്ത്യയിലെ യുവജനങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് നീതിയുക്തവും വിശ്വസനീയവുമായ ഒരു അന്തരീക്ഷം ഒരുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു. പൊതുപരീക്ഷകള്‍ യുവാക്കള്‍ക്ക് അവസരങ്ങളിലേക്കുള്ള കവാടങ്ങളാണെന്ന് പറഞ്ഞ രാഷ്ട്രപതി, പരീക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യവും സുരക്ഷിതവുമാക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കിടയിലും തൊഴിലന്വേഷകര്‍ക്കിടയിലും വലിയ ആശങ്കയ്ക്ക് വഴിവെച്ച ചോദ്യപേപ്പര്‍ ചോര്‍ച്ചയും മറ്റ് അനധികൃത പ്രവൃത്തികളും തടയുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും രാഷ്ട്രപതി എടുത്തുപറഞ്ഞു

Scroll to Top