ഇറാനെ ആക്രമിക്കുമെന്ന ?അമേരിക്കന്‍ പ്രഖ്യാപനം; ഗള്‍ഫ് മേഖലയിലും ആശങ്ക, നീക്കങ്ങള്‍ നിരീക്ഷിച്ച് രാജ്യങ്ങള്‍

ഇറാനെ ആക്രമിക്കുമെന്ന ?അമേരിക്കന്‍ പ്രഖ്യാപനം; ഗള്‍ഫ് മേഖലയിലും ആശങ്ക, നീക്കങ്ങള്‍ നിരീക്ഷിച്ച് രാജ്യങ്ങള്‍

ഇറാനെ ആക്രമിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലും ആശങ്ക ശക്തമായി. ആക്രമണമുണ്ടായാല്‍ ഗള്‍ഫ് മേഖയിലെ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ അതീവ ജാഗ്രതയോടെയാണ് അമേരിക്കയുടെ നീക്കങ്ങളെ ഗള്‍ഫ് രാജ്യങ്ങള്‍ വീക്ഷിക്കുന്നത്.

ഇറാന് നേരെ അമേരിക്കയുടെ ആക്രമണമുണ്ടായാല്‍ ഗള്‍ഫ് മേഖലയിലെ യുഎസ് വ്യോമ താവളങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്റെ പ്രഖ്യാപനമാണ് ആശങ്കക്ക് കാരണം. ഗള്‍ഫ് മേഖലയിലുടനീളം യുഎസ് വ്യോമ താവളങ്ങള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ അത്തരത്തില്‍ ആക്രമണമുണ്ടായല്‍ മിഡില്‍ ഈസ്റ്റില്‍ വലിയ അത് പ്രഖ്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ?ഗള്‍ഫ് മേഖയിലെ യുഎസ് സൈനിക താവളത്തിന് നേരെ നേരത്തെ ഇറാന്‍ നടത്തിയ ആക്രമണവും ആശങ്ക വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. 2025 ജൂണില്‍ ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ അമേരിക്കയും കക്ഷി ചേര്‍ന്നപ്പോള്‍ ഖത്തറിലെ യുഎസിന്റ അല്‍ ഉദൈദ് വ്യാമ താവളത്തിലേക്ക് മിസൈല്‍ അയച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രത്യാക്രമണം.

ഗള്‍ഫ് മേഖലയിലെ യുഎസിന്റെ ഏറ്റവും വലിയ വ്യാമ താവളം കൂടിയാണ് ഖത്തറിലേത്. അമേരിക്ക ഇറാനെ ആക്രമിക്കുമെന്ന സൂചനകള്‍ പുറത്തുന്നതോടെ അടുത്തിടെ അല്‍ ഉദൈദ് വ്യാമ താവളത്തിലെ ഏതാനും ഉദ്യോഗസ്ഥരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആണവക്കരാറിന് തയ്യാറായില്ലെങ്കില്‍ ഇറാന് നേരെ ആക്രമണമുണ്ടാകുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംബിന്റെ പ്രഖ്യാപനം.

ഇറാന്‍ അര്‍ത്ഥവത്തായ കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ 10 ദിവസത്തിനകം എന്തു നടക്കുമെന്ന് കാണാമെന്ന് രണ്ട് ദിവസം മുമ്പ് നടന്ന ബോര്‍ഡ് ഓഫ് പീസ് സമ്മേളനത്തിലും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് സൈനിക നടപടി ഉണ്ടായാല്‍ ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന പ്രഖ്യാപനം ഇറാന്‍ നടത്തിയത്. മധ്യപൂര്‍വ മേഖലയിലുള്ള അമേരിക്കന്‍ താവളങ്ങള്‍, സ്വത്തുവകകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിടുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും അമേരിക്കയുടെ നീക്കങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍.

Scroll to Top