ദില്ലിയില്‍ ബലാത്സംഗക്കേസുകളില്‍ 200 ശതമാനത്തിലേറെ വര്‍ദ്ധനവ്

ദില്ലി: പതിനെട്ടു മണിക്കൂറില്‍ ഒരു സ്ത്രീ വീതം ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു നഗരം. രാജ്യതലസ്ഥാനമായ ദില്ലിയില്‍ അതിക്രമത്തിനിരയായ സ്ത്രീകളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ 6 വര്‍ഷത്തിനിടെ ബലാത്സംഗക്കേസുകളുടെ എണ്ണം 200 ശതമാനത്തിലേറെയാണ് കൂടിയത്. ദില്ലി പൊലീസ് പുറത്ത് വിട്ട കണക്കുകളാണ് ഈക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 19 തീയ്യതി 48 മണിക്കൂറിനിടെ ദില്ലി നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗങ്ങളുടെ എണ്ണം 7. സ്ത്രീകളെ തട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്തതിനു ശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവങ്ങളായിരുന്നു ഇതില്‍ അഞ്ചെണ്ണം. ദില്ലിയില്‍ ഇപ്പോള്‍ ഇത്തരം ബലാത്സംഗ വാര്‍ത്തകള്‍ പുതുമയല്ലാതായി മാറിയിരിക്കുന്നു. അതിന്റെ തെളിവാണ് കൂടിവരുന്ന ഈ കണക്കുകള്‍, 2011 ല്‍ 572 ബലാത്സംഗ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥാനത്ത് 2016 ല്‍ 2155ആയി ഈ വര്‍ഷം ജൂണ്‍ വരെ മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 836 എണ്ണം. ഇതില്‍ 87 എണ്ണത്തില്‍ ഇരയായത് 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍. ഇവയില്‍ പകുതിയില്‍ താഴെ കേസുകളില്‍ മാത്രമേ പ്രതികളെ പിടികൂടാനായുളളൂ എന്നത് നാണക്കേട് ഇരട്ടിയാക്കുന്നു.

നിര്‍ഭയ കൂട്ടബലാത്സംഗത്തിനു ശേഷം കൊട്ടിഘോഷിച്ച് ദില്ലിയില്‍ നടപ്പാക്കിയത് കോടിക്കണക്കിന് രൂപയുടെ സ്ത്രീസുരക്ഷാപദ്ധതികളാണ്. സുരക്ഷയക്കായി ഏര്‍പ്പെടുത്തിയ 161 ഹെല്‍പ് ഡെസ്‌കുകളും വനിതാപൊലീസിന്റെ രാത്രികാല പെട്രോളിങ്ങും ഒന്നും സ്ത്രീകള്‍ക്ക് നിര്‍ഭയമായി ജീവിക്കാന്‍ സാഹചര്യമൊരുക്കിയില്ല എന്ന് തെളിയിക്കുകയാണ് ആവര്‍ത്തിക്കുന്ന ഇത്തരം സംഭവങ്ങള്‍

KCN

more recommended stories