അന്‍പത് സ്ത്രീകളെ വശീകരിച്ച ഹരിയെ പൊലീസ് അറസ്റ്റ് ചെയ്തു ; അശ്ലീല വീഡിയോയുടെയും ചിത്രങ്ങളുടെയും വന്‍ ശേഖരവുമായി ഹരിയുടെ ലാപ്പ്ടോപ്പ്

കോട്ടയം : അന്‍പതിലേറെ സ്ത്രീകളെ വശീകരിച്ച് പീഡിപ്പിച്ച പീഡനവീരന്‍ ഹരിയുടെ ലാപ്ടോപ്പില്‍ നിറയെ താന്‍ കുടുക്കിലാക്കിയ സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും. ഹരിയുടെ കെണിയില്‍ കുടുങ്ങിയവരില്‍ പലരും ഈ കുടുക്കില്‍ നിന്നും രക്ഷപെടാനാവാതെ ശ്വാസം മുട്ടുമ്പോഴാണ് ആശ്വാസവുമായി പൊലീസ് എത്തിയത്. അന്‍പതിലേറെ സ്ത്രീകളുടെ കുടുംബത്ത് പ്രശ്നമുണ്ടാക്കി, ഭാര്യയെയും ഭര്‍ത്താവിനെയും തമ്മിലടിപ്പിച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്ന അരീപ്പറമ്പ് തോട്ടപ്പള്ളില്‍ പ്രദീഷ്‌കുമാറിനെ (ഹരി 25) ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തതോടെ നിരവധി സ്ത്രീകളാണ് രക്ഷപ്പെട്ടത്. ഇയാളുടെ ലാപ്പ് ടോപ്പില്‍ നിറയെ അശ്ലീല ചിത്രങ്ങളുടെ വന്‍ ശേഖരമാണ് പൊലീസ് കണ്ടെടുത്തിരിക്കുന്നത്. കുടുക്കില്‍പ്പെടുന്ന സ്ത്രീകളെ കെണിയില്‍ ആക്കുന്നതിനായി ഇയാള്‍ ഉപയോഗിച്ചിരുന്നത് ഈ അശ്ലീല ചിത്രങ്ങളായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങളും വീഡിയോയും ഇവരെ കാട്ടിയ ശേഷമായിരുന്നു പ്രതിയുടെ പീഡനങ്ങളെല്ലാം.

തന്റെ കെണിയില്‍ പെടുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ സൂക്ഷിക്കുന്നതിനായി ലാപ്ടോപ്പില്‍ ഓരോ ഫോള്‍ഡറും ഇയാള്‍ സൃഷ്ടിച്ചിരുന്നു. സ്ത്രീകള്‍ ആദ്യം അയക്കുന്ന ചിത്രങ്ങള്‍ മുതല്‍ ഇയാള്‍ എണ്ണമിട്ട് ഫോള്‍ഡറില്‍ സൂക്ഷിച്ചിരുന്നു. തന്റെ കെണിയില്‍പെടുന്ന സ്ത്രീകളോട് ആദ്യം സെല്‍ഫി ചോദിക്കുന്നതായിരുന്നു പ്രതിയുടെ രീതി. തുടര്‍ന്ന് പതിയെ പതിയെ സൗഹൃദം സ്ഥാപിച്ച് വീഡിയോ കോള്‍ ചെയ്യും. വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത ശേഷം ഇത് മോര്‍ഫ് ചെയ്താണ് ഇയാള്‍ സ്ത്രീകളെ കെണിയിലാക്കുന്നത്. ഓരോ സ്ത്രീകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങളും, അല്ലാത്ത ചിത്രങ്ങളും ഇയാള്‍ സൂക്ഷിച്ചിരുന്നു.

തന്റെ ഇഷ്ടത്തിന് വഴങ്ങാത്ത സ്ത്രീകളെ വീഡിയോയും ചിത്രങ്ങളും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ സ്ത്രീകളെ ഭയപ്പെടുത്തിയിരുന്നത്. പ്രതി പിടിയിലായതോടെ പല സ്ത്രീകളും ഇപ്പോള്‍ ആശ്വാസത്തിലാണ്. എന്നാല്‍, പലരും ഇതുവരെയും പരാതിയുമായി രംഗത്ത് എത്തിയിട്ടുമില്ല. കൂടുതല്‍ പരാതി ലഭിച്ചാല്‍ പ്രതിയ്ക്കെതിരായ നടപടി ശക്തമാക്കാനാണ് പൊലീസന്റെ നീക്കം.

KCN

more recommended stories