ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ രാത്രി 11.45 ന് അറസ്റ്റ് ചെയ്തു. തുടർച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഇതോടെ നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്.
കഴിഞ്ഞ 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്. ഇഡിയുടെ കൊച്ചി ഓഫിസിൽ വെള്ളി തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണു ശിവശങ്കറെ ചോദ്യം ചെയ്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളിൽ എൻഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേർക്കാത്തത്. വൈദ്യ പരിശോധനകൾക്കു ശേഷം ശിവശങ്കറിനെ ഇന്നു രാവിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
more recommended stories
-
മെമ്മറി കാര്‍ഡ് കാണാതായ സംഭവം: യദുവിനെയും സുബിനെയും ലാല്‍ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പൊലീസ്
തിരുവനന്തപുരം: ഡ്രൈവര്‍-മേയര്‍ തര്‍ക്ക കേസിലെ നിര്‍ണായക തെളിവായ.
-
കാസര്‍ഗോഡ് ജില്ലയില്‍ 110 കെവി സബ്സ്റ്റേഷനുകളുടെ അഭാവം എത്രയും പെട്ടെന്ന് അടിയന്തരമായി പരിഹരിക്കണം : മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റി
മഞ്ചേശ്വരം: മഞ്ചേശ്വരം താലൂക്ക് പരിധിയില്‍ വൈദ്യുതി.
-
പ്രൊ ബോക്സിങ് താരം മുഹമ്മദ് അലിക്ക് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യാത്രയയപ്പ് നല്കി.ബ്രദര്‍ഴ്സ് കല്ലങ്കൈ
ചെന്നൈ വെച്ചു നടക്കുന്ന പ്രൊ ബോക്സിങ്.
-
സത്യനാരായണ ബെളേരി പത്മശ്രീ പുരസ്ക്കാരം ഏറ്റുവാങ്ങി
കാസര്‍കോട്: അപൂര്‍വയിനം നെല്‍വിത്തുകളുടെ സംരക്ഷകനായ സത്യനാരായണ.