കാസര്‍ഗോഡ് ടാറ്റാ കൊവിഡ് ആശുപത്രി പുനര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

കാസര്‍ഗോഡ് : ടാറ്റാ കൊവിഡ് ആശുപത്രി പുനര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടമായി അതി തീവ്രപരിചരണ വിഭാഗം ആരംഭിക്കാന്‍ 23.75 കോടി രൂപ അനുവദിച്ചു. ടാറ്റ കമ്പനി നിര്‍മിച്ചു നല്‍കിയ പ്രീ – ഫാബ്രിക്കേറ്റഡ് സംവിധാനം പൊളിച്ചുമാറ്റിയായിരിക്കും പുനര്‍ നിര്‍മാണം. ആശുപത്രി സ്ഥിതി ചെയ്യുന്ന റവന്യൂ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയുടെ അനുബന്ധ ഘടകമായായിരുക്കും ആശുപത്രി പ്രവര്‍ത്തനം ക്രമീകരിക്കുക.കൊവിഡ് കാലത്ത് ചട്ടഞ്ചാലില്‍ ആരംഭിച്ച ടാറ്റാ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് താല്‍ക്കാലിക പരിഹാരമായാണ് സര്‍ക്കാരിന്റെ പുതിയ നടപടി. സ്പെഷ്യാലിറ്റി നിലവാരത്തില്‍ 50 കിടക്കകളുള്ള അതി തീവ്ര പരിചരണ വിഭാഗമാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കുന്നത്. 60 കോടി രൂപ ചെലവില്‍ ടാറ്റ കമ്പനി നിര്‍മിച്ച് നല്‍കിയ ആശുപത്രി സംവിധാനം ദീര്‍ഘകാലം ഉപയേഗിക്കാനാവില്ലെന്ന് കണ്ടെത്തിയതോടെ അവ പൊളിച്ച് നീക്കി പുതിയ കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിക്കാനാണ് നീക്കം.

KCN

more recommended stories